കുറുമാലിപ്പുഴയിലെ മൺതിട്ടകൾ നീക്കിത്തുടങ്ങി
Wednesday, June 12, 2024 1:14 AM IST
പുതുക്കാട്: പ്രളയത്തെത്തുടര്‍ന്ന് കുറുമാലിപ്പുഴയില്‍ രൂപപ്പെട്ട മണ്‍തുരുത്ത് നീക്കംചെയ്തു തുടങ്ങി. നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്.

കുറുമാലിപ്പുഴയുടെ മുപ്ലിയം പ്ലായിലപ്പാറ ഭാഗത്ത് 2018ലെ പ്രളയത്തില്‍ വന്‍തോതില്‍ മണ്ണും മരങ്ങളും അടിഞ്ഞുകൂടിയാണു കൂറ്റന്‍ മണ്‍തിട്ട രൂപപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് അടുത്ത രണ്ടു വര്‍ഷങ്ങളിലും സമീപ പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടാവുകയും വീടുകള്‍ വെള്ളത്തിലാവുകയും ചെയ്തിരുന്നു.

മണ്ണടിഞ്ഞു കൂടുന്നതു തുടര്‍ന്നതോടെ തിട്ടയുടെ വിസ്തൃതിയും കൂടി. അതോടെ കാലവര്‍ഷം ശക്തമാകുമ്പോള്‍ പുഴ ഗതിമാറിയൊഴുകി കരയെടുക്കുന്നതും പതിവായി. മഴ ശക്തമായാല്‍ സമീപവാസികള്‍ വീടൊഴിഞ്ഞു പോകേണ്ട സ്ഥിതിയിലായിരുന്നു.

പരാതിയില്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കളക്ടര്‍ അടിയന്തരമായി മണ്‍തിട്ട നീക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

2019ല്‍ പൊതുപ്രവര്‍ത്തകനായ കെ.ജി. രവീന്ദ്രനാഥ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നു പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നു വനം, റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്കു നടപടിയെടുക്കാന്‍ നിര്‍ദേശമെത്തി. പ്രശ്‌നത്തില്‍ ജില്ലാ ഭരണകൂടവും മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. തുടര്‍ന്നാണു യന്ത്രസംവിധാനങ്ങളോടെ പുഴയിലെ മാലിന്യങ്ങളും പ്ലായിലപ്പാറയിലെ മണ്‍തിട്ടയും നീക്കംചെയ്യൽ ആരംഭിച്ചത്.