സുരേഷ്ഗോപിയോടു സംസാരിച്ചതു വികസനത്തെക്കുറിച്ച്: മേയർ
Wednesday, June 12, 2024 1:13 AM IST
തൃശൂർ: വികസനത്തെക്കുറിച്ചാണു സുരേഷ് ഗോപിയോടു സംസാരിച്ചതെന്നും രാഷ്ട്രീയവത്കരിക്കരുതെന്നും മേയർ എം.കെ. വർഗീസ്. ഇപ്പോഴും ഇടതുപക്ഷത്തിനൊപ്പമാണ്. സിപിഎമ്മിന്‍റെ നേതൃത്വത്തിലാണ് എന്നെ മേയറാക്കിയത്. എൽഡിഎഫിന്‍റെ നയങ്ങൾക്കനുസരിച്ചു നാടിന്‍റെ വികസനത്തിനുവേണ്ടി പ്രവർത്തിക്കും. വിവാദങ്ങൾക്കുപിന്നാലെ കൗണ്‍സിൽ ഹാളിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു മേയർ.

തൃശൂരിന്‍റെ വികസനം മുന്നിൽകണ്ടാകണം വാർത്തകൾ. സ്ഥാനാർഥിയെന്ന നിലയിൽ സുരേഷ് ഗോപിക്ക് എന്‍റെ മുറിയിലേക്കു വരാനുള്ള അവകാശമുണ്ട്. അദ്ദേഹത്തിനു ചായകൊടുത്തതു തെറ്റായി കരുതുന്നില്ല. ജനങ്ങൾക്കിടയിൽ ഞാൻ തെറ്റുചെയ്തതു പോലെയായിരുന്നു പ്രചാരണങ്ങൾ. സുരേഷ് ഗോപിയുടെ വിജയത്തിനുശേഷം യാദൃച്ഛികമായാണു ഹോട്ടലിൽവച്ചു കണ്ടത്. ഹോട്ടലിനടുത്ത് ആരോഗ്യവകുപ്പിന്‍റെ മീറ്റിംഗ് വിളിച്ചിരുന്നു. ഉദ്യോഗസ്ഥർ വരാൻ വൈകിയപ്പോൾ ചായ കുടിക്കാൻ പോയി. പാർലമെന്‍റിലേക്കു ജയിച്ചയാളെന്ന നിലയിലാണ് അവിടെവച്ചു സംസാരിച്ചത്. അതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹത്തെ എംപിയാക്കിയതും മന്ത്രിയാക്കിയതും ജനങ്ങളാണെന്നും അതിന് എന്നെ വിമർശിക്കുന്നത് എന്തിനാണെന്നും മേയർ ചോദിച്ചു.

സുനിൽ കുമാർ വിമർശനം ഉന്നയിച്ചെന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. സിപിഐയുടെ നേതാക്കളുമായി സംസാരിച്ചിട്ടില്ല. സിപിഎം ജില്ലാ സെക്രട്ടറി എന്നെ വിളിച്ചുവരുത്തിയതല്ല. മറ്റുചില കാര്യങ്ങൾ സംസാരിക്കാൻ ഞാൻ അദ്ദേഹത്തിനടുത്തു പോയതാണ്. സുനിൽകുമാറിന്‍റെ വിമർശനങ്ങളെക്കുറിച്ചു ചോദിച്ചു. ഞാൻ വിശദീകരിച്ചു. അപ്പോൾ അദ്ദേഹമാണ് വാർത്താസമ്മേളനം വിളിക്കാന്‍ നിർദേശിച്ചത്. കാര്യങ്ങൾ വ്യക്തമാക്കേണ്ടത് എന്‍റെകൂടി ഉത്തരവാദിത്വമാണെന്നു കരുതുന്നെന്നും മേയർ പറഞ്ഞു.

മേയറെ വിളിച്ചുവരുത്തി സിപിഎം

തൃശൂർ: തൃശൂരിലെ തോൽവിയിൽ സിപിഐയുടെ അതൃപ്തിക്കു പിന്നാലെ മേയർ എം.കെ. വർഗീസിനെ വിളിച്ചുവരുത്തി സിപിഎം. ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് മേയറുമായി ചർച്ച നടത്തി.

ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്ക് അനുകൂലമായി മേയർ പ്രസ്താവന നടത്തിയതു ബാധിച്ചെന്നു വി.എസ്. സുനിൽകുമാർ വിമർശനമുന്നയിച്ചിരുന്നു. മേയറെ സിപിഎം പുറത്താക്കണമെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ ആവശ്യപ്പെട്ടു. സിപിഐ ജില്ലാ നേതൃത്വവും സമാനവിമർശനമുന്നയിച്ചതിനു പിന്നാലെയാണു മേയറെ വിളിച്ചുവരുത്തിയത്.

എല്ലാം മാധ്യമസൃഷ്ടിയാണെന്നായിരുന്നു മേയറുടെ വിശദീകരണം. ഇതിൽ തൃപ്തരാകാതെ വാർത്താസമ്മേളനം വിളിക്കാനും നിർദേശിച്ചു. എന്നാൽ, ജില്ലാ സെക്രട്ടറി വിളിച്ചുവരുത്തിയതല്ലെന്നും താൻ അങ്ങോട്ടു പോയതാണെന്നുമാണു മേയറുടെ വിശദീകരണം.

രാജിവയ്ക്കില്ല: മേയര്‍

തൃശൂർ: കോർപറേഷൻ മേയർസ്ഥാനം രാജിവയ്ക്കില്ലെന്ന് എം. കെ. വർഗീസ്. അടുത്തവർഷവും പൂർത്തിയാക്കും. എന്നെ മേയറാക്കിയ സിപിഎമ്മുമായി അടുത്ത ബന്ധമുണ്ട്. അവർ രാജി ആവശ്യപ്പെട്ടിട്ടില്ല. വി.എസ്. സുനിൽകുമാർ തന്നോട് രാജിവയ്ക്കണമെന്നു പറയുമെന്നു കരുതുന്നില്ല. അങ്ങനെ പറഞ്ഞി ട്ടുണ്ടെങ്കിൽ ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിന്‍റെ എംപിയാകാൻ സുരേഷ് ഗോപി ഫിറ്റാണെന്ന തെരഞ്ഞെടുപ്പുസമയത്തെ പ്രസ്താവനയാണു സിപിഐക്കും എൽഡിഎഫിനും തലവേദനയായത്. വി.എസ്. സുനിൽകുമാറിന്‍റെ തോൽവിക്കു മേയറുടെ പ്രസ്താവനയും ഹേതുവായെന്നാണു മുന്നണിക്കുള്ളിലെ വിലയിരുത്തൽ.