നെയ്യശേരി -തോക്കുന്പൻസാഡിൽ റോഡ്: അതിർത്തി നിർണയത്തിന് ജീവനക്കാരില്ല
Wednesday, September 25, 2024 5:24 AM IST
കരിമണ്ണൂർ: റോഡ് വീതി കൂട്ടി നിർമിക്കാനായി അതിർത്തി അളന്നു തിട്ടപ്പെടുത്തി നൽകണമെന്ന കെഎസ്ടിപിയുടെ ആവശ്യത്തിനു മുന്നിൽ ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി മുഖം തിരിച്ച് റവന്യുവകുപ്പും സർവേ വിഭാഗവും.

ജർമൻ സഹായത്തോടെ ബിഎംബിസി നിലവാരത്തിൽ നിർമാണം നടന്നു വരുന്ന നെയ്യശേരി -തോക്കുന്പൻസാഡിൽ റോഡിന്‍റെ ഇരുവശത്തെയും അതിർത്തി നിശ്ചയിച്ചു നൽകണമെന്നു കാട്ടി നിർവഹണ ഏജൻസിയായ കെഎസ്ടിപിയും കരിമണ്ണൂർ പഞ്ചായത്തും തൊടുപുഴ താലൂക്ക് സർവേയർക്കും ലാൻഡ് അസൈൻമെന്‍റ് തഹസിൽദാർക്കും മാസങ്ങൾക്കു മുന്പ് കത്തു നൽകിയിരുന്നു.

എന്നാൽ ഇതിനാവശ്യമായ ജീവനക്കാരില്ലെന്ന കാരണം പറഞ്ഞാണ് ഭൂമി അളന്നു നൽകാൻ റവന്യുവകുപ്പ് നടപടി സ്വീകരിക്കാതെ ഒഴിഞ്ഞുമാറുന്നത്. പലതവണ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാത്തതിനെത്തുടർന്ന് കരാറുകാരൻ നിലവിലുള്ള വീതിയിൽ തന്നെ റോഡ് ടാറിംഗ് നടത്താൻ നിർബന്ധിതമായിരിക്കുകയാണ്.

നെയ്യശേരിക്കവലമുതൽ കോട്ടക്കവല വരെയും മുളപ്പുറം തേക്കിൻകൂപ്പു മുതൽ തൊമ്മൻകുത്തുവരെയുമാണ് പ്രശ്നം നിലനിൽക്കുന്നത്. ഇതിൽ നെയ്യശേരിക്കവല മുതൽ കോട്ടക്കവല വരെ സ്വകാര്യവ്യക്തികളുടെ ഭൂമിയിലാണ് അതിർത്തി നിർണയിക്കേണ്ടത്. മുളപ്പുറം മുതലുള്ളത് വനംവകുപ്പുമായുള്ള അതിർത്തിത്തർക്കമാണ്. റോഡുനിർമാണ സമയത്ത് എത്ര വീതിയുണ്ടായിരുന്നു എന്ന രേഖ പൊതുമരാമത്തുവകുപ്പോ റവന്യു വകുപ്പോ ഹാജരാക്കിയാൽ തീരുന്ന പ്രശ്നമാണ് അനന്തമായി നീട്ടിക്കൊണ്ടുപോയി നിർമാണം തടസപ്പെടുത്താൻ നീക്കം നടക്കുന്നത്.


ഇതിനു പുറമേ കരിമണ്ണൂർ പഞ്ചായത്തിലെ റോഡു രജിസ്റ്റർ പരിശോധിച്ച് റോഡിന്‍റെ ഉടമസ്ഥാവകാശ തർക്കം വനംവകുപ്പുമായി തീർക്കാൻ കഴിയുമെന്നിരിക്കെ അതിനുള്ള ശ്രമം നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. 1977 മുതൽ ബസ് സർവീസ് നടന്നുവരുന്ന റോഡിന്‍റെ റൈറ്റ് ഓഫ് വേ കിട്ടിയാലെ പാലം നിർമാണത്തിന് അനുവാദം ലഭ്യമാകു എന്ന വനംവകുപ്പിന്‍റ വാദം അവസാനിപ്പിക്കൽ ശ്രമിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.