സർക്കാരിന്‍റെ കർഷകവിരുദ്ധ നിലപാട് തിരുത്തണം: ഡീൻ കുര്യാക്കോസ് എംപി
Wednesday, September 25, 2024 5:25 AM IST
അടിമാലി: സിഎച്ച്ആർ വിഷയത്തിൽ മന്ത്രി ജനകീയ സദ‌സ് നടത്തുകയല്ല, സർക്കാരിന്‍റെ കർഷകവിരുദ്ധ നിലപാട് തിരുത്തിക്കുകയാണ് വേണ്ടതെന്ന് ഡീൻ കുര്യാക്കോസ് എംപി. 2,10,000 ഏക്കർ സിഎച്ച്ആർ റിസർവ് വനമാണെന്ന് നിയമസഭയിൽ പറഞ്ഞത് പിണറായി സർക്കാരാണ്. ഇതേ നിലപാടാണ് ഗ്രീൻ ട്രൈബ്യൂണലിൽ 2017 ഓഗസ്റ്റ് 27 ന് ഇടുക്കി എൽഎ ഡെപ്യൂട്ടി കളക്ടറും സ്വീകരിച്ചത്.

റോഷി അഗസ്റ്റിൻ മന്ത്രിയായിരുന്നപ്പോഴാണ് പള്ളിവാസൽ വില്ലേജിൽ ഏലം കുത്തകപാട്ട ഭൂമി തിരിച്ചുപിടിക്കാൻ സി എച്ച്ആർ റിസർവ് വനമാണെന്ന് റവന്യൂ സെക്രട്ടറി ഉത്തരവ് ഇറക്കിയത്.
ജില്ലയിലെ വനവിസ്തൃതി വർധിപ്പിക്കാനുള്ള ഗൂഡ നീക്കമാണ് ഇടതുസർക്കാർ നടത്തുന്നത്.
2017ന് ശേഷം വനം വകുപ്പിന്‍റെ മൂന്നാർ ഡിവിഷനിൽ മാത്രം 144 ചതുരശ്രകിലോമീറ്റർ വനവിസ്തൃതി വർധിപ്പിച്ചത് ഇതിന്‍റെ ഭാഗമാണ്.

ഏലം പട്ടയ ഭൂമിയിൽ ഒരു നിർമാണങ്ങത്തിനും അനുമതി നൽകാൻ പാടില്ലെന്ന ഉത്തരവ് ഇപ്പോഴും നിലനിക്കുകയാണ്. ഇതുമൂലം ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് വീടിനുള്ള പെർമിറ്റ് പോലും ലഭിക്കുന്നില്ല. ഈ കർഷക വഞ്ചന ജനം തിരിച്ചറിയുമെന്ന് എംപി പറഞ്ഞു.

സിഎച്ച്ആർ വിഷയത്തിൽ ആശങ്കവേണ്ടന്ന് പറഞ്ഞ ഇടതുനേതാക്കൾ ആശങ്ക പരിഹരിക്കാൻ യോഗം വിളിച്ചതിൽ സന്തോഷമുണ്ടന്നും ഡീൻ പറഞ്ഞു.

വിഷയത്തിൽ സെൻട്രൽ എംപവേർഡ് കമ്മിറ്റിക്ക് വിശദമായ കത്തു നൽകിയതായും എംപി കൂട്ടിച്ചേർത്തു. സെൻട്രൽ എംപവേർഡ് കമ്മിറ്റി മെന്പർ ചന്ദ്രപ്രകാശ് ഗോയൽ മുഖാന്തിരമാണ് കത്തു നൽകിയിട്ടുള്ളത്.

ഡിസിസി ഉപാധ്യക്ഷൻ പി. വി. സ്കറിയ, കോണ്‍ഗ്രസ് അടിമാലി ബ്ലോക്ക് പ്രസിഡൻ് ് ബാബു പി. കുര്യാക്കോസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഹാപ്പി കെ. വർഗീസ് തുടങ്ങിയവരും എംപിയോടൊപ്പംമുണ്ടായിരുന്നു.