ബേബിച്ചേട്ടന്‍റെ പത്രവിതരണത്തിന് എഴുപത് വയസ്
Wednesday, September 25, 2024 5:25 AM IST
ചെറുതോണി: ബേബിച്ചേട്ടൻ പത്രവിതരണം ആരംഭിച്ചിട്ട് ഇന്ന് എഴുപത് വർഷം പൂർത്തിയാവുന്നു. മൂന്നു തലമുറയ്ക്ക് വാർത്തകൾ അറിയാനുള്ള അവസരം ഒരുക്കിയ തോപ്രാംകുടി സ്വദേശി വടക്കേമുറിയിൽ ബേബി 82-ാം വയസിലും ചൂടുള്ള വാർത്തകളുമായി പത്രവിതരണം തുടരുകയാണ്.

സൈക്കിളും ബൈക്കും കാറുമൊന്നുമില്ലാതെ തോപ്രാംകുടിയിലെ കല്ലും മുള്ളും നിറഞ്ഞ ദുർഘടവഴിയിലൂടെ നടന്നാണ് പത്രവിതരണം നടത്തുന്നത്. ഇത്രയും പ്രായമായിട്ടും പ്രായത്തെ അവഗണിച്ച് പത്ര ഏജൻസി നടത്തുന്ന ഏക വ്യക്തി ബേബിച്ചേട്ടനായിരിക്കും.

12 വയസുള്ളപ്പോൾ കാഞ്ഞിരപ്പള്ളിയിൽ ദീപികയുടെ പത്രവിതരണക്കാരനായിട്ടായിരുന്നു തുടക്കം. പിന്നീട് കുടുംബക്കാർ കണ്ണൂരിലേക്ക് താമസം മാറിയപ്പോൾ സ്വന്തമായി ഇവിടെ പത്ര ഏജൻസി തുടങ്ങി. വർഷങ്ങൾക്കുമുൻപ് പറക്കമുറ്റാത്ത നാലു മക്കളുമായി മലകയറി തോപ്രാംകുടിയിലെത്തുമ്പോൾ ജീവിതം മുന്നോട്ടു നയിക്കാൻ തെരഞ്ഞെടുത്ത തൊഴിലും പത്ര ഏജൻസിയായിരുന്നു.


ഇടുക്കിയിലെത്തി പത്ര ഏജൻസി ഏറ്റെടുത്തതുമുതൽ ദീപിക ദിനപത്രം തന്‍റെ മുന്നോട്ടുള്ള യാത്രക്ക് ഏറെ സഹായിയായി ഒപ്പം നിന്നിരുന്നു. ഇടുക്കിയിലെത്തി ഏജൻസിയെടുത്തതീയതി ബേബിച്ചേട്ടൻ മനസിൽ മായാതെ കുറിച്ചിട്ടിരിക്കുന്നു 06.06.1964. 44 പത്രത്തിൽ തുടങ്ങി നാലായിരത്തോളം വരിക്കാർവരെ ബേബിച്ചേട്ടനുണ്ടായിരുന്ന കാലമുണ്ടായിരുന്നു.

ഇപ്പോഴും വെളുപ്പിനെഴുന്നേറ്റു മുരിക്കാശേരിയിലും തോപ്രാംകുടിയിലുമെല്ലാം പത്രമെത്തിക്കുന്നു. ഇപ്പോൾ ബേബിച്ചേട്ടന്‍റെ പിൻഗാമിയായി മകൻ ജിജി ഈ മേഖലയിലുണ്ട്.

രാവിലെ കട്ടപ്പന മുതൽ ജില്ലാ ആസ്ഥാനം പിന്നിട്ട് തോപ്രാംകുടിയിൽ വരെ വാഹനത്തിൽ പത്രക്കെട്ടെത്തിക്കുന്നത് ജിജിയാണ്. നാലുമക്കളിൽ രണ്ട് പെൺമക്കൾ വിവാഹിതരായി കണ്ണൂരിൽ താമസിക്കുന്നു.

ഒരു മകൻ അകാലത്തിൽ വിട പറഞ്ഞു. ബേബിച്ചേട്ടന്‍റെ ആഗ്രഹം കഴിയുന്നിടത്തോളം കാലം പത്ര ഏജൻസിയുമായി കഴിയണമെന്നതാണ്.