കാട്ടാനയെ തുരത്താൻ നടപടി ഇന്ന് ആരംഭിക്കും ; സമരം പിൻവലിച്ചു
Thursday, September 26, 2024 6:06 AM IST
മറയൂർ: കാട്ടാന ശല്യം രൂക്ഷമായതിനെത്തുടർന്നു കാന്തല്ലൂർ വനംവകുപ്പ് ഓഫിസിനു മുന്നിൽ മൂന്നു ദിവസമായി ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരം പിൻവലിച്ചു.

ജില്ലാ കളക്ടർ വീഡിയോ കോൺഫ്രൻസിലൂടെയും ദേവികുളം തഹസിൽഓർ സജീവൻ, മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ കെ. വി. ഹരികൃഷ്ണൻ, മറയൂർ ഡിഎഫ്ഒ സുഹൈബ് എന്നിവർ സമര സമിതി പ്രവർത്തകരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഇന്നുരാവിലെ മുതൽ കാട്ടാനയെ കൃഷിയിടത്തിൽനിന്നു തുരത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

കാ‌‌ട്ടാന ആക്രമണത്തിൽ പരിക്ക്

മറയൂർ: കാട്ടാന ശല്യത്തിലും ആക്രമണത്തിലും ഗതികെട്ട് കാന്തല്ലൂർ ജനത ഒന്നാകെ തെരുവിലിറങ്ങി രാപ്പകൽ ഭേദമില്ലാതെ സമരം തുടരുന്നതിനിടെ തുടർച്ചയായ മൂന്നാം ദിവസവും കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്. കാന്തല്ലൂർ പെരുമല പള്ളത്ത് വീട്ടിൽ സെബാസ്റ്റ്യനെയാ (55) ണ് വൈകുന്നേരം മൂന്നോടെ കാട്ടാന ആക്രമിച്ചത്. വീട്ടിലേക്കു പോകുന്ന വഴിക്കാണ് കാട്ടാന ആക്രമണം ഉണ്ടായത്. അപ്രതീക്ഷിതിമായി തുമ്പികൈയുടെ അടിയേറ്റു തെറിച്ച് വീണ സെബാസ്റ്റ്യനെ പരിസരവാസികൾ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തിങ്കളാഴ്ച വീട്ടുവളപ്പിലെ കൃഷിയിടത്തിൽ പുളിപെറുക്കാൻ പോയ പാന്പൻപാറ സ്വദേശി തോമസിനു കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാൾ അപകടനില തരണം ചെയ്തിട്ടില്ല. ചൊവ്വാഴ്ച ചുരക്കുളം സ്വദേശി സ്റ്റീഫൻ, കോവിൽക്കടവ് സ്വദേശി ഇളയ രാജ എന്നിവർക്കും കാട്ടാന അക്രമത്തിൽ പരിക്കേറ്റിരുന്നു. നിരന്തരം കാട്ടാന അക്രമം ഉണ്ടാകുന്ന സാഹചര്യത്തിലാണ് കാന്തല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി. ടി. തങ്കച്ചന്‍റെ നേതൃത്വത്തിലുള്ള ഭരണ സമിതി അംഗങ്ങളും സർവ കക്ഷി രാഷ‌്ട്രീയ കക്ഷികളും കാന്തല്ലൂർ വനം വകുപ്പ് ഓഫീസിനു മുന്നിൽ സമരം ആരംഭിച്ചത്.


പരോധ സമരം

അടിമാലി: വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കേരള കര്‍ഷക സംഘത്തിന്‍റെ നേതൃത്വത്തില്‍ അടിമാലി കൂമ്പന്‍പാറ റേഞ്ച് ഓഫീസിനു മുമ്പില്‍ ഉപരോധ സമരം സംഘടിപ്പിച്ചു. വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ പാര്‍ലമെന്‍റ് ധര്‍ണയ്ക്ക് ഐക്യദാര്‍ഡ്യമര്‍പ്പിച്ചാണ് സമരം സംഘടിപ്പിച്ചത്.

കര്‍ഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍ സമരം ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയര്‍മാന്‍ കെ.കെ. എബിന്‍ അധ്യക്ഷത വഹിച്ചു. കെ.ബി. വരദരാജൻ, ടി.കെ. ഷാജി, ചാണ്ടി പി. അലക്‌സാണ്ടര്‍, എം.ആര്‍. ദീപു, മാത്യു ഫിലിപ്പ്, ടി.എം. ഗോപാലകൃഷ്ണന്‍, പി.പി. സാബു, ബീന സേവ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.