പ്ലൈവുഡ്, പശ ഫാക്ടറികൾ ആരംഭിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തം
Wednesday, September 25, 2024 5:24 AM IST
ആലക്കോട്: വെള്ളിയാമറ്റം, ആലക്കോട് പഞ്ചായത്ത് പ്രദേശത്ത് പ്ലൈവുഡ്, പശ നിർമാണ ഫാക്ടറികൾ ആരംഭിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു. ആലക്കോട് പഞ്ചായത്തിലെ ആറാം വാർഡിൽ പ്ലൈവുഡ് ഫാക്ടറിയും ഏഴാം വാർഡിൽ പ്ലൈവുഡ് ഒട്ടിക്കുന്ന പശ നിർമിക്കുന്ന ഫാക്ടറിയും ആരംഭിക്കാനാണ് നീക്കം നടക്കുന്നത്.

ഇതിനായി ലൈസൻസിന് പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. ഇതറിഞ്ഞ് പഞ്ചായത്ത് കമ്മിറ്റി ചേർന്ന ഇന്നലെ പ്രതിഷേധവുമായി നാട്ടുകാർ എത്തുകയായിരുന്നു.

ഇന്നലെ ചേർന്ന കമ്മിറ്റിയിൽ ഫാക്ടറികൾ ആരംഭിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് ഉടമകൾ സമർപ്പിച്ച കത്ത് സംബന്ധിച്ച് വിശദമായ ചർച്ച നടത്തി. ഫാക്ടറിക്ക് അനുമതി നൽകേണ്ടതില്ലെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം.

ഇതേസമയം സർക്കാർ നിയമമനുസരിച്ച് പഞ്ചായത്ത് കമ്മിറ്റി അനുവാദം നൽകിയില്ലെങ്കിലും മൂന്നുവർഷത്തേക്ക് ഫാക്ടറി പ്രവർത്തിപ്പിക്കാമെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മിറ്റിയിൽ ചൂണ്ടിക്കാട്ടി. ഫാക്ടറികൾക്ക് ഒത്താശ ചെയ്യുന്ന ജനപ്രതിനിധികളും രാഷ‌്ട്രീയ നേതാക്കളും ജനങ്ങളെ വഞ്ചിക്കുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.


ജനദ്രോഹ നിലപാടുകൾ സ്വീകരിക്കുന്ന നേതാക്കൾ നാടിനെ ഒറ്റുകൊടുക്കുകയാണെന്നും ജനജീവിതത്തിനു വെല്ലുവിളിയായി മാറുന്ന ഫാക്ടറികൾ ആരംഭിക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്നും സമരസമിതി പറഞ്ഞു.

സമിതി ചെയർമാൻ പി.ജി. വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. സുബിൻ പഴയിടം, തോമസ് മൈലാടൂർ, ബേബി ജോസഫ്, ടിജോ പുന്നത്താനം, ജിജി വേരനാനി തുടങ്ങിയവർ പ്രസംഗിച്ചു.