പെരുവണ്ണാമൂഴി ജില്ലാ കൃഷിഫാമിലെ ആന മതിൽ നിർമാണം നിർത്തി
Tuesday, June 25, 2024 7:10 AM IST
പേരാമ്പ്ര: നബാർഡ് നൽകിയ പണം ട്രഷറിയിലുണ്ടെങ്കിലും കരാറുകാരനു യഥാസമയം കൊടുക്കാത്തതിനാൽ പെരുവണ്ണാമൂഴിയിലുള്ള ജില്ലാ കൃഷി ഫാമിൽ ആരംഭിച്ച ആന മതിൽ നിർമാണം നിർത്തി. 80 ലക്ഷം രൂപ വകയിരുത്തി 300 മീറ്റർ നീളത്തിലാണു ആദ്യ ഘട്ടത്തിൽ കോൺക്രീറ്റ് മതിൽ നിർമിക്കുന്നത്. ഇതിന്‍റെ പകുതി പണി കഴിഞ്ഞിട്ടും ചില്ലിക്കാശു പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നു കരാറുകാർ പറയുന്നു. സാമ്പത്തികമായി ഒരു തരത്തിലും മുന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യത്തിലാണു പണി നിർത്തേണ്ടി വന്നത്.

കേരളാ ലാൻഡ് ഡെവലപ്മന്‍റ് കോപ്പറേഷനാണു പ്രവർത്തിയുടെ മേൽനോട്ട ചുമതല. ബില്ലുകളും റിപ്പോർട്ടും കൃത്യമായി ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ടെന്നാണു അവരുടെ നിലപാട്. 14 ജില്ലകളിലും ഇതുപോലെ ജോലികൾ നടക്കുന്നുണ്ട്. ഇതെല്ലാം സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രശ്നം പരിഹരിക്കാൻ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം യോഗം ചേർന്നെങ്കിലും തീരുമാനമായില്ല.


മാസങ്ങൾക്കു മുമ്പ് പണി നിർത്തിയ പെരുവണ്ണാമൂഴി ജില്ല കൃഷിഫാമിലെ പാതിവഴിയിൽ നിർത്തിയ മതിലിൽ കാട്ടുവള്ളികൾ പടർന്നു കയറുന്നുണ്ട്. മൊത്തം 900 മീറ്ററാണു ഇവിടെ മതിൽ നിർമിക്കേണ്ടത്. എങ്കിൽ മാത്രമേ വന്യമൃഗ പ്രതിരോധം സാധ്യമാവൂ. ആദ്യം നിർമിക്കുന്ന 300 മീറ്റർ ഭാഗത്തിന്‍റെ പ്രവർത്തി അവതാളത്തിലായാൽ ശേഷിക്കുന്നതിന്‍റെ സ്ഥിതി എന്തായിരിക്കുമെന്നതിൽ ആശങ്കയുണ്ട്. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്‍റെ അധീനതയിലാണ് ജില്ലാ കൃഷി ഫാം.