ഗതാഗത കുരുക്കിലെ സമയ നഷ്ടം പരിഹരിക്കാന്‍ സ്വകാര്യ ബസുകളുടെ കുതിച്ചോട്ടം
Friday, September 27, 2024 5:16 AM IST
കോഴിക്കോട്: ജില്ലയില്‍ കുതിച്ചുപാഞ്ഞും കാതടപ്പിക്കുന്ന ഹോണ്‍ മുഴക്കിയും സ്വകാര്യ ബസുകളുടെ സര്‍വീസ്. നടപടി എടുക്കാന്‍ കഴിയാതെ അധികൃതരും. പലയിടത്തും അമിതവേഗത അപകടം സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ദിവസം ബസ് കയറാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥി ബസില്‍നിന്ന് തെറിച്ചു വീണു.

പേരാമ്പ്ര മുളിയങ്ങലില്‍ രാവിലെ ഒന്‍പതരയോടെയാണു സംഭവം. അപകടത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നതോടെ കൂടുതല്‍ പേര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ്.

വിദ്യാര്‍ഥികളായാലും മുതിര്‍ന്നവരായാലും കയറാന്‍ പോലും കാത്തുനില്‍ക്കാതെയാണ് പലപ്പോഴും ബസ് മുന്നോട്ടെടുക്കുന്നത്. സിറ്റി ബസുകളിലാണ് ഇത്തരം പ്രവണത ഏറെ. വിദ്യാര്‍ഥികളെ കണ്ടാല്‍ ബസ്റ്റോപ്പിന് ഏറെ മുന്നില്‍ നിര്‍ത്തുക, കുറച്ചുപേരെ മാത്രം കയറ്റുക എന്നിങ്ങനെയുള്ള പ്രവണതകള്‍ ഏറി വരികയാണ്.

നഗരത്തിലെ പ്രധാന ബസ് സ്‌റ്റോപ്പുകളില്‍ തിരക്കുള്ള സമയങ്ങളില്‍ പോലീസ് സാന്നിധ്യം ഉണ്ടാകുമ്പോള്‍ മാന്യമായി പെരുമാറുന്ന ജീവനക്കാര്‍ അടുത്ത സ്‌റ്റോപ്പുകളില്‍ എത്തുമ്പോള്‍ തനി സ്വഭാവം കാണിക്കുമെന്നാണ് വിദ്യാര്‍ഥികളും മുതിര്‍ന്ന യാത്രക്കാരും പരാതിപ്പെടുന്നത്.


കോഴിക്കോട് സിറ്റിയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക്‌ മൂലം സ്വകാര്യബസുകൾ സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയിലാണെന്നും മത്സരയോട്ടവും തൊഴിലാളികൾ തമ്മിൽ വാക്കുത‌ർക്കവും പലറൂട്ടുകളിലും പതിവായിരിക്കുകയാണെന്നും. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഗതാഗത കുരുക്കില്‍പെട്ട് സമയം വൈകുമ്പോള്‍ അത് പരിഹരിക്കാന്‍ കുതിച്ചോടുകയല്ലാതെ മറ്റു വഴികളില്ലെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. ഓവർ സ്പീഡ്, റോഡ് വൈലേഷൻ എന്നിവയ്ക്കായി ഫൈൻ അടക്കേണ്ടി വന്നാലും സ്പീഡ് കുറയ്ക്കുന്നകാര്യമില്ലെന്ന നിലപാടാണ് പലര്‍ക്കും.