ആരോഗ്യ ഫണ്ട്‌ ചെലവഴിക്കൽ : "ഡിഎംഒ കൂടുതൽ ഇടപെടൽ നടത്തണമെന്ന് '
Friday, September 27, 2024 5:16 AM IST
കോഴിക്കോട്: പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 2021-22, 2022-23 വർഷങ്ങളിൽ അനുവദിച്ച ഹെൽത്ത്‌ ഗ്രാൻഡ് പ്രോജക്റ്റിലെ ഫണ്ട്‌ മുഴുവനുമായും ചെലവഴിക്കാത്ത വിഷയത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് (ഡിഎംഒ-ആരോഗ്യം) കൂടുതൽ ഇടപെടൽ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ശശി.

വ്യാഴാഴ്ച ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന ജില്ലാ ആസൂത്രണസമിതി അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവർ.

2021-22 ലെ ഹെൽത്ത്‌ ഗ്രാൻഡ് പ്രോജക്റ്റിൽ അനുവദിച്ച തുകയിൽ 10.53 ശതമാനവും 2022-23 വർഷം 29.13 ശതമാനവും മാത്രമാണ് ജില്ലയിൽ ചെലവഴിച്ചത്. ഫണ്ട് ഉണ്ടായിട്ടും കോർപ്പറേഷനും നഗരസഭകളും പഞ്ചായത്തുകളും ആരോഗ്യമേഖലയിൽ പുതിയ പദ്ധതികൾ രൂപീകരിച്ചു ചെലവഴിക്കാത്തത് ദൗർഭാഗ്യകരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി.

ജില്ലാ പഞ്ചായത്ത് ഒഴികെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ഈ ഫണ്ട് ലഭിക്കുന്നുണ്ട്. ഫണ്ടിൽ പകുതിയിലധികം ചെലവഴിച്ചില്ലെങ്കിൽ അടുത്ത വർഷത്തെ ഫണ്ട് ലഭ്യതയെ ബാധിക്കും. സമയബന്ധിതമായി മെഡിക്കൽ ഓഫീസർമാർ പദ്ധതികൾ തയാറാക്കി കൊടുക്കാത്ത പ്രശ്നമുണ്ടെന്നും അവർ പറഞ്ഞു.

ഹെൽത്ത്‌ ഗ്രാൻഡ് പ്രോജക്റ്റ് ആറ് സ്കീമുകളിലായാണ് ഫണ്ട് അനുവദിക്കുന്നത്. കെട്ടിടങ്ങൾ ഇല്ലാത്ത കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾക്ക് കെട്ടിടം നിർമ്മിക്കൽ, ബ്ലോക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങൾക്ക് സഹായം, ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങളിൽ രോഗനിർണയ സൗകര്യങ്ങൾ ഏർപ്പെടുത്തൽ, ഗ്രാമപ്രദേശങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഹെൽത്ത് ആൻഡ് വെൽനെസ് പ്രവർത്തനങ്ങൾ നടപ്പാക്കൽ,

നഗരങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലും രോഗനിർണയ സൗകര്യങ്ങൾ ഏർപ്പെടുത്തൽ, അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് കേന്ദ്രങ്ങൾ എന്നീ വിഭാഗങ്ങളിലാണ് ഫണ്ട്‌ അനുവദിക്കുക.

കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളിൽ കെട്ടിടങ്ങൾ നിർമിക്കുന്ന കാര്യത്തിൽ 55 ശതമാനം ഫണ്ട് മാത്രമാണ് രണ്ട് വർഷത്തിനുള്ളിൽ പഞ്ചായത്തുകൾ ചെലവഴിച്ചത്. സമാന സ്ഥിതിയാണ് ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ഫണ്ട് ചെലവഴിക്കൽ ത്വരിതപ്പെടുത്താൻ വേണ്ടി പദ്ധതി തയാറാക്കിയതായി യോഗത്തിൽ ഡിഎംഒ ഡോ. എൻ. രാജേന്ദ്രൻ മറുപടി പറഞ്ഞു.

ഇത് സംബന്ധിച്ച് അവലോകന യോഗങ്ങൾ സംഘടിപ്പിച്ചു വരികയാണ്. ഇക്കാര്യം ഏകോപിപ്പിക്കാനായി ഉദ്യോഗസ്ഥയെ ചുമതല ഏൽപ്പിച്ചതായും അദ്ദേഹം പറഞ്ഞു.