കൃഷിഭൂമി വനഭൂമിയാക്കാനുള്ള സർക്കാർ നീക്കം ചെറുക്കും: കോൺഗ്രസ്
Friday, September 27, 2024 5:16 AM IST
തിരുവമ്പാടി: ആനക്കാംപൊയിൽ - മറിപ്പുഴ ഭാഗത്ത് നിരവധി കർഷകരുടെ കൃഷിഭൂമി പിടിച്ചെടുത്ത് വനഭൂമിയാക്കി മാറ്റാനുള്ളശ്രമം ചെറുക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. 1972 ൽ പട്ടയം ലഭിച്ചതും ഒരു കൈവശ ഭൂമിക്ക് വേണ്ട മുഴുവൻ രേഖകളുമുള്ളതുമായ കൃഷിഭൂമിയാണ് അന്യായമായി പിടിച്ചെടുത്ത് വനഭൂമിയാക്കാൻ സർക്കാർ ശ്രമംനടത്തുന്നത്.

കാക്കിരികുന്നേൽ ബേബി എന്ന കർഷകൻ തന്‍റെ കൃഷിയിടത്തിൽ കാർഷികവൃത്തിയിൽ ഏർപ്പെട്ടത് വനം വകുപ്പ് ഉദ്യോഗസ്ഥർ തടയുകയും കർഷകനെ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഇത്തരം നടപടിയുമായി മുന്നോട്ട് പോകാൻ അനുവദിക്കുകയില്ലെന്നും നേതാക്കൾ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് മനോജ് സെബാസ്റ്റ്യൻ വാഴപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും കോൺഗ്രസ് നേതാക്കളും സ്ഥലം സന്ദർശിച്ചു.


പഞ്ചായത്ത് അംഗങ്ങളായ ലിസി മാളിയേക്കൽ, മഞ്ജു ഷിബിൻ, രാമചന്ദ്രൻ കരിമ്പിൽ, മുത്തപ്പൻപുഴ ബൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ബെന്നി മനത്താനത്ത്, തങ്കച്ചൻ കൂട്ടിയാനി, മാത്യു നടുവിലേക്കൂറ്റ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.