രാഷ്‌ട്രപതി ദ്രൗപതി മുർമു ശ്രീമദ് രാജ്ചന്ദ്ര മിഷൻ ധരംപുർ സന്ദർശിച്ചു
Wednesday, February 14, 2024 5:33 PM IST
ഗാന്ധിനഗർ: ശ്രീമദ് രാജ്ചന്ദ്ര മിഷൻ ധരംപുറിന്‍റെ തെക്കൻ ഗുജറാത്തിലെ ആത്മീയ ആസ്ഥാനം രാഷ്‌ട്രപതി ദ്രൗപതി മുർമു സന്ദർശിച്ചു. ഗുരുദേവശ്രീ രാകേഷ്ജിയുടെ ക്ഷണപ്രകാരമാണ് രാഷ്‌ട്രപതി എത്തിയത്. ശ്രീമദ് രാജ്ചന്ദ്ര മിഷൻ ധരംപുർ ട്രസ്റ്റികൾ രാഷ്‌ട്രപതിയെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

ആശ്രമത്തിൽ നടന്ന ചടങ്ങിൽ ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, മന്ത്രിമാരായ ഡോ. കുബേർ ദിൻഡോർ, ജഗദീഷ് പഞ്ചാൽ, ട്രൈബൽ ഡെവലപ്മെന്‍റ് ഏജൻസിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ.എസ്. മുരളി കൃഷ്ണ തുടങ്ങിയവരും പങ്കെടുത്തു.

രാജ് സഭാഗൃഹത്തിന്‍റെ ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധിപ്പേർ സന്നിഹിതരായിരുന്നു. സമ്മേളനത്തിൽ ഗുരുദേവശ്രീ രാകേഷ്ജി രാഷ്ട്രപതിക്ക് ശ്രീമദ് രാജ്ചന്ദ്രജിയുടെ വിഗ്രഹവും രാജ് സഭാഗൃഹത്തിന്‍റെ പകർപ്പും സമ്മാനിച്ചു.



രാഷ്ട്രപതിക്കായി ഡാംഗി നൃത്തവും ഒരുക്കി. പ്രകൃതിയോടുള്ള ആദരസൂചകമായി നടത്തുന്ന നൃത്തമാണ് ഡാംഗി. ശ്രീമദ് രാജ്ചന്ദ്ര ആശ്രമത്തിലെ മഹത്തായ ആത്മീയ പാരന്പര്യത്തോട് ഹൃദയംഗമമായ ആദരവ് പ്രകടിപ്പിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു.

ശ്രീമദ് രാജ്ചന്ദ്രജിയുടെ കാൽച്ചുവടുകൾ അടയാളപ്പെടുത്തിയ പാതയിലൂടെ നടന്ന്, ആദരണീയനായ ഗുരുദേവശ്രീ രാകേഷ്ജി ആത്മീയ മേഖലയിൽ അഭൂതപൂർവമായ പ്രവർത്തനമാണ് നടത്തിയത്.



മനുഷ്യരാശിയെ സമാധാനത്തിലേക്കും സൗഹാർദത്തിലേക്കും നയിക്കാൻ തന്‍റെ ജീവിതം സമർപ്പിച്ചു. അദ്ദേഹത്തിന്‍റെ പ്രവർത്തനം മനുഷ്യരാശിയുടെ ക്ഷേമത്തിനുള്ള മഹത്തായ സംഭാവനയാണെന്നും രാഷ്‌ട്രപതി പറഞ്ഞു.



പരിപാടിയിൽ ഗുരുദേവശ്രീ രാകേഷ്ജിയുടെ "താഭി ഈശ്വർ പ്രസൻ ഹോംഗേ'എന്ന ഹിന്ദി പ്രഭാഷണ പരന്പരയും "ക്ഷമ' എന്ന ധ്യാന പരന്പരയും ഗവർണർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീമദ് രാജ്ചന്ദ്ര മിഷന്‍റെ വൈസ് പ്രസിഡന്‍റ് ആത്മർപിത് നേമിജി കൃതജ്ഞത രേഖപ്പെടുത്തി.