കാന്തല്ലൂരില്‍ കാട്ടാനകളെ തുരത്താൻ നടപടി തുടങ്ങി
Saturday, September 28, 2024 5:58 AM IST
മറയൂര്‍: ജനകീയ സമരത്തെത്തുടര്‍ന്ന് കാട്ടാനകളെ കാട്ടിലേക്കു തുരത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍ വീഡിയോ കോണ്‍ഫറൻസിലൂടെ കാന്തല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്് പി. ടി. തങ്കച്ചന്‍റെ നേതൃത്വത്തിലുള്ള സമരസമിതി പ്രവര്‍ത്തകരുമായി നടത്തിയ ചർച്ചയുടെഅടിസ്ഥാ നത്തി ലാണ് കാട്ടാനകളെ തുരത്താൻ നടപടി തുടങ്ങിയത്.

സമരക്കാരുമായി നടത്തിയ ഒത്തുതീര്‍പ്പ് ചർച്ചയുടെ ഭാഗമായി കാന്തല്ലൂരിലേക്ക് ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ടാസ്ക് ഫോഴ്സിനെ എത്തിച്ചു. അഞ്ചു സംഘങ്ങളിലായി 84 പേരാണ് ദൗത്യത്തില്‍ പങ്കെടുത്തത്.

കാന്തല്ലൂര്‍ പെരുമല, ഗുഹനാഥപുരം, വെട്ടുകാട് എന്നിവിടങ്ങളിലെ കൃഷി സ്ഥലങ്ങളില്‍ ആറ് കാട്ടാനകളെ സ്പോട്ട് ചെയ്തു. ഗുഹനാഥപുരത്തുനിന്നു കാട്ടാനകളെ പടക്കം പൊട്ടിച്ചും മറ്റും തുരത്തി ഡാം സൈറ്റില്‍ എത്തിച്ചു.


പിന്നീട് ഗ്രാന്‍റിസ് തോട്ടത്തിലേക്ക് കടന്ന കാട്ടാനയെ വനാതിര്‍ത്തിയിലേക്ക് തുരത്താന്‍ശ്രമിച്ചെങ്കിലും നേരം വൈകിയതിനാല്‍ സാധിച്ചില്ല.

വേട്ടക്കാരന്‍ കോവില്‍ ഭാഗത്തുള്ള കാട്ടാനകള്‍ തിരികെ കൃഷിയിടങ്ങളിലേക്ക് എത്താതിരിക്കാന്‍ രാത്രി വനം വകുപ്പിന്‍റെ ടാസ്ക് ഫോഴ്സ് നടപടികള്‍ സ്വീകരിക്കും. കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. തങ്കച്ചന്‍, പി.ടി. മോഹന്‍ ദാസ് എന്നിവര്‍ വനപാലകരുമായും ചര്‍ച്ച നടത്തി.