ഭൂമിയാംകുളം-കേശമുനി റോഡ് നശിപ്പിച്ചവർക്കെതിരേ നടപടി വേണം
Friday, September 27, 2024 6:26 AM IST
ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിലെ ഭൂമിയാംകുളം -കേശമുനി-ഓക്സ്ഫോഡുകവല റോഡ് കുത്തിപ്പാെളിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആറാം വാർഡുകമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കാസർഗോഡുകാരനായ കരാറുകാരന് കരാർ നൽകിയ സഞ്ചാരയോഗ്യമായിരുന്ന റോഡ്‌ കുത്തിപ്പൊളിച്ച് കാൽ നടയാത്ര പോലും അസാധ്യമാക്കിയിരിക്കയാണ്. അടിയന്തരമായി റോഡ് നിർമാണം ആരംഭിക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഭൂമിയാംകുളത്തുനിന്നു കേശമുനി വഴി പഞ്ചായത്തോഫീസിലേക്ക് നൂറുകണക്കിന് പ്രദേശവാസികളെ പങ്കെടുപ്പിച്ച് മാർച്ചും ധർണയും നടത്തിയത്.

റോഡിന്‍റെ നിർമാണ ഉദ്ഘാടനം വലിയ ആഘോഷമായാണ് പഞ്ചായത്ത് മന്ത്രിയെക്കൊണ്ട് നടത്തിയത്. എന്നാൽ കരാറുകാരൻ മുങ്ങിയിട്ടും പഞ്ചായത്ത് നിയമനടപടി സ്വീകരിക്കാതെ ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. മുൻ കാലങ്ങളിൽ യുഡിഎഫ് ജനപ്രതിനിധികൾ ഫണ്ട് നൽകി പണി പൂർത്തീകരിച്ച റോഡായിരുന്നു. ബൃഹദ് പദ്ധതികളുടെ പേരു പറഞ്ഞ് റോഡ് കുത്തിപ്പൊളിച്ച ശേഷം നിലവിൽ ഒരുവാഹനം പോലും കടന്നുവരാത്ത അവസ്ഥയിലാക്കിയിരിക്കയാണ്.

രോഗികളും കുട്ടികളുമടക്കം നിരവധി ആളുകൾ ഇതിന്‍റെ വിഷമതകൾ അനുഭവിക്കുന്നു. അടിയന്തരമായി കരാറുകാർക്കെതിരേ നിയമ നടപടി സ്വീകരിക്കുകയും പഞ്ചായത്ത് ഫണ്ടുപയോഗിച്ച് റോഡ് പുനർനിർമിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ചും ധർണയും നടത്തിയത്. പഞ്ചായത്ത് ഭരണസമിതി മൂന്നര വർഷം പിന്നിടുമ്പോൾ റീ ബിൽഡു കേരളയുടെയും ജൽ ജീവൻ മിഷന്‍റെയും പേരിൽ നിരവധി റോഡുകൾ പഞ്ചായത്തിലുടനീളം കുത്തിപ്പൊളിച്ചതല്ലാതെ യാതൊരു വികസന പ്രവർത്തനവും നടത്തിയിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു. ഒമ്പത് ശതമാനത്തിൽ താഴെ മാത്രമാണ് പശ്ചാത്തല മേഖലയിൽ വാഴത്തോപ്പ് പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വർഷം ഫണ്ട് ചെലവഴിച്ചിട്ടുള്ളത്.


കെട്ടിട പെർമിറ്റിലും മാലിന്യ സംസ്കരണത്തിലുമടക്കം നിരവധി അഴിമതിയാണ് പഞ്ചായത്തിൽ നടന്നിട്ടുള്ളതെന്നും ഇതിനെതിരേ ശക്തമായ സമരങ്ങൾ ഇനിയുമുണ്ടാവുമെന്നും നേതാക്കൾ പറഞ്ഞു.

പഞ്ചായത്ത് പിടിക്കൽ നടന്ന ധർണ കെപിസിസി അംഗം എ.പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ഡികെടിഎഫ് ജില്ലാ പ്രസിഡന്‍റ് അനിൽ ആനയ്ക്കനാട്ട് അധ്യക്ഷത വഹിച്ചു. നേതാക്കളായ എം.ഡി. അർജുനൻ, സി.പി. സലിം, ജോയി വർഗീസ്, സാലി ബാബു, പി.ഡി. ജോസഫ്, ആലീസ് ജോസ്, റോയി കൊച്ചുപുര, കെ.എം. ജലാലുദ്ദീൻ, മുജീബ് റഹ്മാൻ, ടിന്‍റു സുഭാഷ്, സൈമൺ പുത്തൻപുര, സന്ധ്യ ബിനോയി, തങ്കച്ചൻ കുന്നംകോട്ട്, ബാബു ചേറ്റാനി, ജോയി കുരുവൻ പ്ലാവൻ എന്നിവർ പ്രസംഗിച്ചു.