സർക്കാരിന്‍റെ പിടിപ്പുകേട് പരസ്യമായി പറഞ്ഞ് എംപി
Friday, September 27, 2024 6:26 AM IST
ചെറുതോണി: ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് ഡീൻ കുര്യാക്കോസ് എംപിയുടെ പരസ്യ വിമർശനം. ഇടുക്കിയിൽ നടന്ന പട്ടയമേളയിൽ മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ എന്നിവർ വേദിയിലിരിക്കുന്പോഴായിരുന്നു എംപിയുടെ വിമർശനം. ഇടുക്കിയിലെ ഭൂ പ്രശ്നങ്ങളിൽ സർക്കാർ അഭിഭാഷകർ കോടതിയിൽ കേസ് തോൽക്കുകയായിരുന്നുവെന്നായിരുന്നു പ്രധാന ആക്ഷേപം.

1964-ലെ ചട്ടങ്ങൾ അനുസരിച്ച് വിതരണം ചെയ്യേണ്ട പട്ടയങ്ങളുമായി ബന്ധപ്പെട്ട നടപടികൾ ഹൈക്കോടതി മരവിപ്പിച്ചിട്ട് ഒന്പതുമാസം കഴിഞ്ഞു. അമിക്കസ് ക്യൂറി ജില്ലയ്ക്കെതിരായ തരത്തിൽ റിപ്പോർട്ട് നൽകുന്നത് അതേപടി കോടതി അംഗീകരിക്കുകയാണ് ചെയ്യുന്നത്.

1964-ലെ ചട്ടങ്ങളനുസരിച്ച് വിതരണം ചെയ്തിട്ടുള്ള പട്ടയങ്ങൾ എല്ലാം വ്യാജമാണെന്ന് കോടതിയിൽ അവതരിപ്പിക്കപ്പെട്ടത് ഈ വിധത്തിലാണ്. തുടർന്നു കോടതി പട്ടയ നടപടികൾ മരവിപ്പിക്കുകയായിരുന്നു.

സർക്കാർ ഭാഗം അഭിഭാഷകർ ഇതിനനുകൂലമായി മൗനം പാലിക്കുകയായിരുന്നു. 1964-ലെ റൂൾ അനുസരിച്ച് പട്ടയം വിതരണം ചെയ്യുന്നത് നിർത്തിവയ്ക്കണമെന്ന് കോടതി അഭിപ്രായം പറയുന്പോൾ എന്തുകൊണ്ടാണ് സർക്കാർ മൗനം പാലിക്കുന്നതെന്നും എംപി ചോദിച്ചു.


സർക്കാർ വിതരണം ചെയ്തിട്ടുള്ള പട്ടയങ്ങൾ വ്യാജമല്ലെന്നും സർക്കാർ ഭൂമി കൈയേറി വ്യാജ പട്ടയങ്ങൾ നിർമിച്ചവർക്കെതിരേ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും പറയാനുള്ള ആർജവം സർക്കാർ അഭിഭാഷകർക്കില്ലാതെ പോകുന്നുവെന്നത് ദുരൂഹമാണെന്നും എംപി തുറന്നടിച്ചു.
ചൊക്രമുടിയിൽ ഉൾപ്പെടെ സർക്കാർ ഭൂമി കൈയേറിവർക്കെതിരേ നിരവധി തെളിവുകൾ ലഭിച്ചിട്ടും നടപടിയെടുക്കാൻ വൈകുന്നത് ദുരൂഹമാണ്. വാത്തിക്കുടി വില്ലേജിൽ പൊതുപ്രവർത്തകന് വീട് നിർമിക്കാൻ അനുമതി നൽകാത്തത് സിഎച്ച്ആർ മേഖലയാണെന്ന് ചൂണ്ടിക്കാണിച്ചാണ്.

ഈ നിലയിൽ സാധാരണക്കാരന് നിർമാണ അനുമതി നിഷേധിക്കുകയും ചൊക്രമുടിയിൽ യഥേഷ്ടം നിർമാണം നടത്തുകയും ചെയ്യുന്പോൾ സർക്കാർ അവർക്കനുകൂലമായി നിൽക്കുകയാണ്.

സ്വന്തം ഉടമസ്ഥാവകാശത്തിലുള്ള ഭൂമിയിൽ ക്രമവത്കരണത്തിന് ഫീസേർപ്പെടുത്താനാണ് നീക്കമെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും എംപി പറഞ്ഞു.