സിഎച്ച്ആർ വിഷയം: എംപി രാഷ‌്ട്രീയവത്കരിക്കുന്നെന്ന്
Friday, September 27, 2024 6:26 AM IST
നെടുങ്കണ്ടം: സിഎച്ച്ആർ വിഷയത്തിൽ കർഷകതാത്പര്യം ബലികഴിച്ച്, പ്രശ്നം രാഷ‌്ട്രീയവത്കരിക്കാനുള്ള നീക്കമാണ് ഡീൻ കുര്യാക്കോസ് എംപി നടത്തുന്നതെന്നു കേരള കോണ്‍ഗ്രസ് - എം ജില്ലാ പ്രസിഡന്‍റ് ജോസ് പാലത്തിനാൽ.

തർക്കങ്ങൾ ഒഴിവാക്കി കർഷകർക്ക് ഗുണകരമാകുന്ന തരത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാനൊരുങ്ങുന്പോൾ അനാവശ്യ നീക്കങ്ങളിലൂടെ പ്രശ്നം സങ്കീർണമാക്കുന്നതിനാണ് എംപി ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.


സർക്കാർ നിലപാടിൽനിന്നു വ്യത്യസ്തമായി കർഷകവിരുദ്ധ നിലപാട് സ്വീകരിക്കുന്ന എംപവേർഡ് കമ്മിറ്റിക്കു മുൻപിൽ വീണ്ടും വിഷയം എത്തിക്കുന്നതു കേസിന്‍റെ നടപടികൾ വൈകിക്കുന്നതിന് കാരണമാകും.

ജനങ്ങൾക്ക് മുൻപിൽ രാഷ‌്ട്രീയ മുതലെടുപ്പ് നടത്തുക എന്ന ഉദ്ദേശ്യത്തോടെ ഡീൻ കുര്യാക്കോസ് എംപി സിഎച്ച്ആർ വിഷയത്തിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നും ജോസ് പാലത്തിനാൽ ആരോപിച്ചു.