ഭൂനിയമ ചട്ടരൂപീകരണം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല: മന്ത്രി രാജൻ
Friday, September 27, 2024 6:26 AM IST
ഇടുക്കി: സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിൽ ഭൂനിയമ ചട്ടരൂപീകരണം ഉണ്ടാകില്ലെന്ന് മന്ത്രി കെ.രാജൻ. ജില്ലാതല പട്ടയമേള ചെറുതോണി ടൗണ്‍ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൈയേറ്റങ്ങളെ ഒരു തരത്തിലും അനുവദിക്കില്ല. എത്ര വലിയവനായാലും നടപടിയുണ്ടാകും. ചൊക്രമുടി വിഷയം നിയമപരമായി നേരിടും.

പാവപ്പെട്ട മനുഷ്യരുടെ ഭൂമി അന്യാധീനമാകാൻ അനുവദിക്കില്ലെന്നും അതിനാണ് പട്ടയ ബോർഡ് രൂപീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
ഇടുക്കിയിലെ ഭൂവിഷയങ്ങളിൽ സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാരിന്‍റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അഞ്ചാമത് പട്ടയമേളയാണ് ഇടുക്കിയിലും ഉടുന്പഞ്ചോലയിലുമായി നടന്നത്. ഈ സർക്കാരിന്‍റെ കാലത്ത് ജില്ലയിൽ 7964 പട്ടയങ്ങൾ വിതരണം ചെയ്തു.


ജില്ലയിലെ വിവിധ ഭൂപതിവ് ഓഫീസുകളിൽനിന്ന് ഉൾപ്പെടുത്തി 2941 കുടുംബങ്ങൾക്കുപട്ടയം നല്കുന്നതിനാണ് ലക്ഷ്യം. ഇതിൽ 506 പട്ടയങ്ങളാണ് ഇന്നലെ വിതരണം ചെയ്തത്. 302 പട്ടയങ്ങൾ ഇടുക്കിയിലും 204 പട്ടയങ്ങൾ ഉടുന്പൻചോലയിലും വിതരണം നടത്തി. ശേഷിക്കുന്ന 2435 പട്ടയങ്ങൾ വരുംമാസങ്ങളിൽ വിതരണം ചെയ്യും.

ഡീൻ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. ബിനു, ജില്ലാ കളക്ടർ വി.വിഗ്നേശ്വരി, എഡിഎം ഷൈജു പി. ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആൻസി തോമസ്, ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യൻ, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ് എന്നിവർ പ്രസംഗിച്ചു.