നെഹ്റു ട്രോഫിയിൽ തുഴയെറിയാൻ നെടുങ്കണ്ടത്തിന്‍റെ അഭിജിത്തും അഖിലും
Friday, September 27, 2024 6:26 AM IST
നെടുങ്കണ്ടം: പുന്നമടക്കായലിൽ നാളെ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ ആവേശത്തുഴയെറിയാൻ മലനാട്ടിൽനിന്ന് അഭിജിത്ത് എം. മഹേഷും അഖിൽ ജോണും. നെടുങ്കണ്ടം സ്പോർട്സ് അസോസിയേഷനിലെ (എൻഎസ്എ) കായികതാരങ്ങളായ ഇരുവരും ഇക്കുറി നെഹ്റു ട്രോഫിയിലെ ഫൈനലിസ്റ്റുകളായ വില്ലേജ് ബോട്ട് ക്ലബ് കൈനകരിക്കു വേണ്ടി വീയപുരം ചുണ്ടൻ വള്ളമാണ് തുഴയുന്നത്.

നെടുങ്കണ്ടം സ്പോട്സ് അസോസിയേഷനിലെ കായികതാരങ്ങളായ ഇരുവരും ജൂഡോ, സാബോ, ഗുസ്തി, ജുജുട്സു എന്നി ആയോധന കലകളിൽ ദേശീയ മെഡൽ ജേതാക്കളും അക്കാഡമിയിലെ സഹപരിശീലകരുമാണ്. നെടുങ്കണ്ടം ഹൈ ആൾട്ടിറ്റ്യൂഡ് സിന്തറ്റിക് സ്റ്റേഡിയത്തിന്‍റെ കെയർടേക്കറായി ജോലി ചെയ്യുന്ന അഭിജിത്ത് ചൈനയിലെ മക്കാവോയിൽ നടന്ന ഏഷ്യൻ ഓഷ്യാനിക് സാബോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. കരിങ്കുന്നം മലയിൽ വീട്ടിൽ മഹേഷ് - ഷേർളി ദമ്പതികളുടെ മകനാണ്.


അർച്ചനയാണ് സഹോദരി. കഴിഞ്ഞ രണ്ട് വർഷമായി നെഹ്റുട്രോഫി വള്ളം കളിയിൽ പങ്കെടുക്കുന്ന അഭിജിത്ത് നെഹ്റു ട്രോഫി ചാമ്പ്യൻമാരായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ തുഴച്ചിൽ താരമായിരുന്നു.

ഇത്തവണ ആദ്യമായി മത്സരത്തിനിറങ്ങുന്ന അഖിൽ ജോൺ നെടുങ്കണ്ടം മഞ്ഞപ്പെട്ടി പുത്തൻവീട്ടിൽ സന്തോഷ്-ബിൻസി ദമ്പതികളുടെ പുത്രനാണ്. എംഎ ബിരുദധാരിയായ അഖിൽ ഇന്ത്യൻ യൂണിവേഴ്സിറ്റി ജൂഡോ താരവും സാബോയിൽ ദേശീയ മെഡൽ ജേതാവുമാണ്. അലനും അനീറ്റയുമാണ് സഹോദരങ്ങൾ.

കഴിഞ്ഞ ഒരു മാസക്കാലമായി നെഹ്റുട്രോഫി വള്ളംകളിക്കായി കഠിന പരിശീലനത്തിലാണ് ഇരുവരും. വൻ തുക വാഗ്ദാനം നൽകിയാണ് ഇരുവരേയും വില്ലേജ് ബോട്ട് ക്ലബ് കൈനഗിരി ഇക്കുറി സ്വന്തമാക്കിയത്.