കോൺഗ്രസ് ഗ്രൂപ്പിസം; പ്രതിഷേധ പരിപാടി ബഹിഷ്ക്കരിക്കും
Monday, July 1, 2024 5:33 AM IST
മുക്കം: കോൺഗ്രസ് ഗ്രൂപ്പിസം ശക്തമായ കൊടിയത്തൂരിൽ പഞ്ചായത്ത് അംഗങ്ങളെ നിരന്തരമായി അവഗണിക്കുന്നതായി പരാതി. മണ്ഡലം, ബ്ലോക്ക് ഭാരവാഹികളായ നിലവിലെ അംഗങ്ങളെ അവഗണിക്കുന്നതായാണ് പരാതി. പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് ഉടൻ നടക്കാനിരിക്കെ ഇതിന് ചുക്കാൻ പിടിക്കേണ്ട അംഗങ്ങളെയാണ് ഇത്തരത്തിൽ അവഗണിക്കുന്നതെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്.

ഒരാഴ്ചക്കിടെ നടന്ന രണ്ട് യുഡിഎഫ് യോഗത്തിലും ക്ഷണിക്കാതിരുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പന്നിക്കോട് അങ്ങാടിയിൽ നേതാക്കളും ജനപ്രതിനിധികളും തമ്മിൽ വാഗ്വാദവും നടന്നിരുന്നു. ഭരണ സമിതിയും പാർട്ടിയും കൂടുതൽ യോജിച്ച് പോകുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ഡിസിസിയിൽ വിളിച്ചു ചേർത്ത അനുരഞ്ജന ചർച്ചയിലും ഈ രണ്ട് അംഗങ്ങളെയും ക്ഷണിച്ചിരുന്നില്ല.

ഈ സാഹചര്യത്തിൽ ഇന്ന് പന്നിക്കോട് അങ്ങാടിയിൽ നടക്കുന്ന യുഡിഎഫ് സായാഹ്ന ധർണയിലും പങ്കെടുക്കില്ലെന്ന് രണ്ട് പഞ്ചായത്തംഗങ്ങൾ പറഞ്ഞു. ഹയർ സെക്കൻഡറി സീറ്റ് വിഷയത്തിലാണ് ഇന്ന് പന്നിക്കോട് അങ്ങാടിയിൽ ധർണ സംഘടിപ്പിക്കുന്നത്.