കുടമാളൂരില്‍ നീന്തുനേര്‍ച്ചയില്‍ പങ്കെടുത്ത് വിശ്വാസികള്‍
Friday, March 29, 2024 6:04 AM IST
കുടമാളൂര്‍: യേശുവിന്‍റെ പീഡാനുഭവ മരണ ഉത്ഥാനത്തെ അനുസ്മരിച്ച് അനുതാപത്തിന്‍റെ പരിഹാര പരിത്യാഗ അനുഷ്ഠാനവുമായി കുടമാളൂരില്‍ നീന്തുനേര്‍ച്ചയില്‍ പങ്കെടുത്ത് വിശ്വാസികള്‍ . ഇന്നലെ രാവിലെ ആറിന് ആരംഭിച്ച നീന്തുനേര്‍ച്ചയില്‍ പങ്കെടുക്കാന്‍ ദൂരദേശങ്ങളില്‍ നിന്നുവരെ ആളുകള്‍ എത്തുന്നുണ്ട്.

ദുഃഖവെള്ളിയാഴ്ചയായ ഇന്നു പാതിരാവരെ നീന്തു നേര്‍ച്ച നീളും. പഴയപള്ളിക്ക് അഭിമുഖമായി മൈതാനത്തിനു പടിഞ്ഞാറുഭാഗത്തുള്ള കല്‍ക്കുരിശിന്‍ ചുവട്ടില്‍ തിരികത്തിച്ചു സ്വയം പ്രാര്‍ഥനയ്ക്കുശേഷം മുട്ടിന്മേല്‍ നീന്തി മുക്തിമാതാ ദേവാലയത്തില്‍ പ്രവേശിച്ചു പങ്കപ്പാടിന്‍റെ തിരുസ്വരൂപം ചുംബിച്ചും മുക്തിയമ്മയോടു പ്രാര്‍ഥിച്ചുമാണ് നേര്‍ച്ച പൂര്‍ത്തിയാക്കുന്നത്. പ്രത്യേക നിയോഗങ്ങള്‍ക്കും ആരോഗ്യത്തിനും രോഗശമനത്തിനയുമാണ് ഈ നേര്‍ച്ച അനുഷ്ഠിച്ചുവരുന്നത്.

പെസഹാ തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ച് പ്രീസ്റ്റ് ഡോ. മാണി പുതിയിടം കാര്‍മികത്വം വഹിച്ചു. പെസഹാ ദിനമായ ഇന്നലെ ഉച്ചകഴിഞ്ഞ് തമുക്ക് നേര്‍ച്ചയുമുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം വിശുദ്ധ കുര്‍ബാനയ്ക്കുശേഷം അഖണ്ഡ ആരാധനയും ആരംഭിച്ചു. പെസഹാ രാവ് മുഴുവന്‍ നാടിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും പ്രാര്‍ഥനയ്ക്കായി നിരവധിപേർ എത്തിച്ചേരുന്നു. നഗരികാണിക്കല്‍ കര്‍മവും പീഡാനുഭവ പ്രദര്‍ശന ശുശ്രൂഷയും ഇന്ന് നടത്തും.

രാവിലെ ഒമ്പതിന് പള്ളി മൈതാനിയില്‍ ആഘോഷമായ കുരിശിന്‍റെ വഴി പീഡാനുഭവ സന്ദേശം. ഉച്ചഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന പീഡാനുഭവ തിരുക്കര്‍മങ്ങള്‍ക്ക് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

കുരിശിന്‍റെ വഴി, നഗരികാണിക്കല്‍, തിരുസ്വരൂപ ചുംബനം എന്നിവയ്ക്കുശേഷം രാത്രി 7.15നുള്ള പീഡാനുഭവ പ്രദര്‍ശന ധ്യാനത്തിന് രാഷ്‌ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ട് നേതൃത്വം നല്‍കും. ഇന്നു തീര്‍ഥാടകരായി എത്തുന്ന മുഴുവനാളുകള്‍ക്കും രാവിലെ ഒന്പതു മുതല്‍ രാത്രി എട്ടുവരെ നേര്‍ച്ചക്കഞ്ഞി ഉണ്ടായിരിക്കും.

വിശ്വാസികള്‍കായി കുടമാളൂര്‍ പാലത്തിന്‍റെ സമീപം പാര്‍ക്കിംഗ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.