എനിക്ക് വോട്ട് ചെയ്യണം, മരിക്കുവോളം
Saturday, April 27, 2024 7:09 AM IST
ഏറ്റുമാനൂർ: രണ്ടു കാലുകളും കൈകളും തളർന്ന് എട്ടു വർഷമായി കിടപ്പിലായിരിക്കുന്ന അതിരമ്പുഴ കരിവേലിമലയിൽ ജയിംസിന് ഒരേയൊരു വാശി. വോട്ടു ചെയ്യണം. ജയിംസിന്‍റെ പിടിവാശിക്കു വഴങ്ങി ബന്ധുക്കളും സുഹൃത്തുകളും ചേർന്ന് കസേരയിൽ ഇരുത്തി ചുമന്നുകൊണ്ടു വന്ന് വോട്ടു ചെയ്യിച്ചു. അതിരമ്പുഴ പഞ്ചായത്തിലെ 42-ാം നമ്പർ ബൂത്തിലായിരുന്നു വോട്ട്.

വോട്ടു ചെയ്ത് ബൂത്തിനു പുറത്ത് തെളിഞ്ഞ മുഖത്തോടെ വന്ന ജയിംസ് നയം വ്യക്തമാക്കി: എനിക്ക് മരിക്കുവോളം വോട്ട് ചെയ്യണം. അന്പത്തിനാലുകാരനായ ജയിംസിന് ചെറുപ്പത്തിൽ പോളിയോ ബാധിച്ചതാണ്. നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ലോട്ടറി വിറ്റ് കഴിയുകയായിരുന്നു.

എട്ടു വർഷം മുമ്പ് തളർച്ച ബാധിച്ച് കൈകാലുകൾക്കു സ്വാധീനമില്ലാതായി. എങ്കിലും ഒരു തെരഞ്ഞെടുപ്പിൽപോലും സമ്മതിദാനാവകാശം വിനിയോഗിക്കാതിരുന്നിട്ടില്ല.