ളാലം തോട്ടില്‍ മാലിന്യം തള്ളുന്നു
Thursday, March 28, 2024 11:47 PM IST
ഏഴാച്ചേരി: ളാലംതോട്ടില്‍ ആര്‍ക്കും മാലിന്യം തള്ളാമെന്ന സ്ഥിതി. ആരും ചോദിക്കാനും പറയാനുമില്ലെന്ന് നാട്ടുകാര്‍. കടുത്ത വേനലില്‍ വെള്ളംവറ്റി വല്യതോട് ചെറിയ തടങ്ങളിലേക്ക് ഒതുങ്ങിയപ്പോഴാണ് സാമൂഹ്യദ്രോഹികളുടെ ശല്യം വര്‍ധിച്ചിരിക്കുന്നത്.

ഏഴാച്ചേരി ബാങ്ക് ജംഗ്ഷന്‍ മുതല്‍ ചിറ്റേട്ട് സ്‌കൂള്‍ വരെയുള്ള റോഡ് സൈഡിലെ തോട്ടുവക്കിലേക്ക് മാലിന്യങ്ങള്‍ എറിഞ്ഞുകളയാനുള്ള ഇടമാക്കി മാറ്റിയിരിക്കുകയാണ് ചിലര്‍.

കഴിഞ്ഞ ദിവസം വല്യതോടിന്‍റെ ചീങ്കല്ലേല്‍ ഭാഗത്താണ് റോഡിലെ ക്രാഷ് ബാരിയറിന് സമീപത്തുനിന്ന് തോട്ടിലേക്ക് വന്‍തോതില്‍ മാലിന്യം തള്ളിയത്. ഇരുട്ടിന്‍റെ മറവിലായിരുന്നു ദ്രോഹം. മാലിന്യം ചീഞ്ഞളിഞ്ഞതുമൂലം ഇതിന് സമീപത്തുകൂടിയുള്ള യാത്രക്കാര്‍പോലും വിഷമിക്കുകയാണ്. മാത്രമല്ല വല്യതോടിന്‍റെ കീപ്പാറകടവിലും താഴെയുമായി നിരവധിപേര്‍ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന ഇടങ്ങളാണ്. വന്‍തോതില്‍ മാലിന്യം തള്ളിയതോടെ തോട്ടില്‍ ഇപ്പോള്‍ അല്പമുള്ള വെള്ളത്തില്‍പോലും മാലിന്യം കലര്‍ന്നിരിക്കുകയാണ്. വെള്ളത്തിന് ദുര്‍ഗന്ധവുമുണ്ട്.

മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് അധികാരികളും ആരോഗ്യവകുപ്പ് അധികാരികളും തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.