കരൂര്‍ ഫാക്ടറി തുറന്നു പ്രവര്‍ത്തിക്കാന്‍ കളമൊരുങ്ങുന്നു
Thursday, March 28, 2024 11:47 PM IST
പാലാ: കരൂര്‍ ലാറ്റക്‌സ് ഫാക്ടറി സ്വകാര്യകമ്പനിക്ക് പാട്ടത്തിന് നല്‍കി പുനരുജ്ജീവിപ്പിക്കാന്‍ ധാരണ. സഹകരണമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിംഗ് പ്രോസസിംഗ് സൊസൈറ്റിയുടെ ഒന്‍പതു വര്‍ഷമായി പൂട്ടിക്കിടക്കുന്ന ഫാക്ടറിയാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ കളമൊരുങ്ങുന്നത്. റബര്‍ബോര്‍ഡ് നിര്‍ദേശിച്ച ഉത്തരേന്ത്യന്‍ കമ്പനിക്കാണ് ഫാക്ടറി പാട്ടത്തിന് നല്‍കുന്നത്. കമ്പനിയുടെ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാണ് അനുമതി. ഇതുസംബന്ധിച്ച് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയും സ്വകാര്യ കമ്പനിയും തമ്മില്‍ ധാരണയായി.

നഷ്ടത്തിലായതിനെത്തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച സൊസൈറ്റി ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ്.

ഉത്തരേന്ത്യന്‍ കമ്പനിയുമായുള്ള ധാരണപ്രകാരം കമ്പനിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ റബര്‍പാല്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കര്‍ഷകരില്‍നിന്ന് ശേഖരിച്ചു നല്‍കണം. നിലവില്‍ ഫാക്ടറി പുനര്‍ജ്ജീവിപ്പിക്കണമെങ്കില്‍ രണ്ടുകോടി രൂപയോളം വേണമെന്നാണ് വിലയിരുത്തല്‍. നിശ്ചലമായ യന്ത്രങ്ങള്‍, തകരാറിലായ കെട്ടിടങ്ങള്‍ എന്നിവ സജ്ജമാക്കേണ്ടതുണ്ട്. ഇത് സ്വകാര്യകമ്പനി ശരിയാക്കിയശേഷം ഉത്പാദനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. സൊസൈറ്റി റബര്‍ പാല്‍ സംഭരിച്ച വകയില്‍ കോടിക്കണക്കിന് രൂപ കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും നല്‍കാനുണ്ട്.

ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചു വരുന്ന മുറയ്ക്ക് വരും ദിവസങ്ങളില്‍ ഇത് പരിഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

ജൂണില്‍ പ്രവര്‍ത്തനം തുടങ്ങാവുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നുവെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം അലക്‌സി തെങ്ങുംപള്ളിക്കുന്നേല്‍ പറഞ്ഞു.

ഫാക്ടറി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നടത്തുന്ന നീക്കം ശ്ലാഹനീയമാണെന്നും തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ആനുകൂല്യങ്ങളുടെ കാര്യത്തിലും അനുകൂല തീരുമാനം വേണമെന്നും കെടിയുസി-എം നേതാവ് ജോസുകുട്ടി പൂവേലില്‍ പറഞ്ഞു.