എരുമേലിയിൽ നിരീക്ഷണ കാമറകൾ പ്രവർത്തിപ്പിക്കാൻ പഞ്ചായത്ത്
Thursday, March 28, 2024 11:47 PM IST
എരുമേലി: പോലീസ് നിരീക്ഷണത്തിനായി 56 കാമറകൾ ഉള്ള എരുമേലിയിൽ ഇവയിൽ മിക്കതും പ്രവർത്തനരഹിതമായതോടെ കാമറകൾ പ്രവർത്തനനിരതമാക്കാൻ പഞ്ചായത്ത്‌ വക ഫണ്ടായി. അഞ്ച് ലക്ഷം ചെലവിട്ട് ഇതിനായി പണികൾ തുടങ്ങി.

നേരത്തെ പോലീസിന് വിട്ടുകൊടുത്ത പഞ്ചായത്തിന്‍റെ 16 കാമറകളും കേബിൾ തകരാർ മൂലം പ്രവർത്തിക്കുന്നില്ലായിരുന്നു. ഇവയുടെ തകരാർ പരിഹരിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. കേടായ കേബിളുകൾ നീക്കി പുതിയത് സ്ഥാപിക്കും. കാമറകളുടെ തകരാർ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കും. കേടുപാടുകൾ മാറ്റാൻ കഴിയാത്ത കാമറകൾക്ക് പകരം പുതിയത് സ്ഥാപിക്കും. കാമറ ദൃശ്യങ്ങൾ പഞ്ചായത്ത്‌ ഓഫീസിലും പോലീസ് സ്റ്റേഷനിലും ലഭിക്കുന്നതിന് ഡിസ്പ്ലേ സംവിധാനം ഒരുക്കും.

ശബരിമല സീസണിൽ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനുവേണ്ടി ഒന്നര കോടി ചെലവിട്ടാണ് പോലീസ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്.

ഇതോടെ സംസ്ഥാനത്തെ ഹൈടെക് സ്റ്റേഷനുകളിൽ ഒന്നായി എരുമേലി പോലീസ് സ്റ്റേഷൻ മാറിയതാണ്. എന്നാൽ, തകരാറുകൾ യഥാസമയം പരിഹരിക്കാൻ കഴിഞ്ഞില്ല. ഇതുമൂലം മിക്ക കാമറകളും നിശ്ചലമായി. ഒപ്പം സാമ്പത്തിക പ്രതിസന്ധിയും തടസമായി. വൈദ്യുതി പോസ്റ്റുകളിൽ വച്ച കാമറകൾക്കും കേബിൾ വലിച്ചതിനുമുള്ള വാടക കെഎസ്ഇബിക്ക് നൽകുന്നതിലും ഇന്‍റർനെറ്റ് ഉപയോഗത്തിന്‍റെ ചാർജ് അടയ്ക്കുന്നതിലും, കാമറ സംവിധാനങ്ങൾക്ക് അറ്റകുറ്റപ്പണികൾ നടത്താനും ഫണ്ട് കിട്ടാതായതും പ്രതിസന്ധിയിലാക്കി. പഞ്ചായത്ത്‌ 15 ലക്ഷം ചെലവിട്ട് നൽകിയ 16 കാമറകളുടെയും പോലീസിന്‍റെ കാമറകളുടെയും പ്രവർത്തനം ഇതോടെ തടസപ്പെടുകയായിരുന്നു. ചില കാമറകൾ വാഹനങ്ങൾ ഇടിച്ചാണ് തകരാറിലായത്.

കാമറകൾ നിശ്ചലമായതോടെ നിരീക്ഷണ സംവിധാനം പ്രയോജന രഹിതമായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത്‌ ഫണ്ടിലുള്ള കാമറകൾ പ്രവർത്തന ക്ഷമമാക്കാൻ ഇപ്പോൾ നടപടികളായിരിക്കുന്നത്.