ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി കടുത്തുരുത്തി ടൗണ്‍
Thursday, March 28, 2024 7:04 AM IST
കടുത്തുരുത്തി: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി കടുത്തുരുത്തി ടൗണ്‍. വിവിധ ആഘോഷങ്ങളും തെരഞ്ഞെടുപ്പ് ഉത്സവവും കൂടിയായതോടെ വൈകുന്നേരങ്ങളില്‍ കടുത്തുരുത്തി ടൗണില്‍ ഗതാഗതം സ്തംഭിക്കുന്നത് പതിവായി.

മുട്ടുചിറ മുതല്‍ ആപ്പാഞ്ചിറ വരെ നീളുന്ന ഗതാഗതക്കുരുക്ക് പതിവ് കാഴ്ച്ചയായി മാറുകയാണ്. കടുത്തുരുത്തി ടൗണ്‍ ബൈപാസ് പൂര്‍ത്തിയായാലേ ഇപ്പോള്‍ നേരിടുന്ന ഗതാഗത പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവൂ. ബൈപാസ് പൂര്‍ത്തിയാകുന്നതോടെ വലിയവാഹനങ്ങള്‍ ഉള്‍പ്പെടെയുളളവയ്ക്ക് ടൗണില്‍ പ്രവേശിക്കാതെ പോകാനാവും.

റോഡിന് വികസനം വന്നില്ലെങ്കിലും വാഹനങ്ങളുടെ എണ്ണം പഴയതില്‍നിന്നു വലിയ തോതില്‍ കൂടിയിട്ടുണ്ട്. രാവിലെയും വൈകുന്നേരവും കുരുക്ക് മുറുകുന്നതിനാൽ കടുത്തുരുത്തി ടൗണ്‍ പിന്നിടാന്‍ വാഹനങ്ങള്‍ക്ക് മണിക്കൂറുകള്‍ത്തന്നെ വേണ്ടിവരികയാണ്.

ഈ സമയങ്ങളില്‍ റോഡ് മുറിച്ചു കടക്കേണ്ടിവരുന്ന പ്രായമായവരും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ ഏറേ ബുദ്ധിമുട്ടുകയാണ്. വാഹനങ്ങളുടെ അമിതവേഗവും അനധികൃത പാര്‍ക്കിംഗുമെല്ലാം തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമാകുമ്പോഴും അധികൃതര്‍ക്ക് നിസംഗതയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

വിവിധസ്ഥലങ്ങളിലേക്കു പോകുന്നവര്‍ റോഡുകളുടെ വശങ്ങളില്‍ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്കു ചെയ്തശേഷം പോകുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ടൗണിലെ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കാലങ്ങളില്‍ നിരവധി പരിഷ്‌കാരങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയിരുന്നെങ്കിലും ഒന്നും വിജയിച്ചില്ല.

നടപ്പാതകള്‍പ്പോലും വാഹനങ്ങളുടെ പാര്‍ക്കിംഗ് കേന്ദ്രമായി മാറുന്നതോടെ റോഡിലിറങ്ങി നടക്കേണ്ട ഗതികേടിലാണ് കാല്‍നടയാത്രക്കാര്‍. തിരക്കേറിയ റോഡിലൂടെ കാല്‍നട യാത്രക്കാര്‍ നടന്നാലുണ്ടാകുന്ന അപകടസാധ്യതകളേറേയാണ്. പാലത്തിന്‍റെ ഇരുവശങ്ങളിലുമുള്ള നടപാതകളിലേക്ക് കാല്‍നടയാത്രക്കാര്‍ക്ക് പ്രവേശിക്കാനാവാത്ത വിധത്തിലാണ് പലപ്പോഴും വാഹനങ്ങളുടെ പാര്‍ക്കിംഗ്.

ഇതുമൂലം വാഹനത്തിരക്കേറിയ പാലത്തിലൂടെ അക്കരെ കടക്കേണ്ട സ്ഥിതിയാണ് പ്രായമായവരും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കുണ്ടാകുന്നത്. ട്രാഫിക് ഡ്യൂട്ടിക്ക് ഹോം ഗാര്‍ഡുകളുണ്ടെങ്കിലും ഇവര്‍ നോക്കി നില്‍ക്കേതന്നെയാണ് വാഹനഗതാഗതം തടസപ്പെടുത്തും വിധം ടൗണിലെ അനധികൃത പാര്‍ക്കിംഗ്. ടൗണില്‍ വാഹനങ്ങളുടെ വേഗം പരിമിതപ്പെടുത്തുന്നതിനും ഓവര്‍ടേക്കിംഗ് നിരോധിക്കുന്നതിനും നടപടികളെടുക്കണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടികളില്ല.

ഗതാഗതക്കുരുക്കിന് പരിഹാരം വേണം

വലിയ കണ്ടെയ്‌നറുകളും ഇന്ധന ടാങ്കറുകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ടൗണിലൂടെയാണ് കടന്നുപോകുന്നത്. ടൗണിലെ ഗതാഗതക്കുരുക്കില്‍ ആംബുലന്‍സുകള്‍ അടക്കം കുടുങ്ങുകയാണ്. ഗതാഗതക്കുരുക്ക് വ്യാപാരികള്‍ക്കും കച്ചവടക്കാര്‍ക്കും വലിയ ബുദ്ധിമുട്ടുകളാണുണ്ടാക്കുന്നത്. വലിയ വാഹനങ്ങള്‍ ടൗണില്‍ കയറാതെ പോകാനുള്ള ബദല്‍മാര്‍ഗങ്ങള്‍ നടപ്പില്‍ വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അഭിലാഷ്, ബസ് ഡ്രൈവർ, കടുത്തുരുത്തി.

കടുത്തുരുത്തി ടൗണ്‍ ബൈപാസ്

കോട്ടയം - എറണാകുളം സംസ്ഥാന പാതയ്ക്കു സമാന്തരമായി ആവിഷ്‌കരിച്ചിട്ടുള്ള കടുത്തുരുത്തി ടൗണ്‍ ബൈപാസ് റോഡ് നിര്‍മാണം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. കടുത്തുരുത്തി ഐടിസി ജംഗ്ഷന്‍ മുതല്‍ ബ്ലോക്ക് ജംഗ്ഷന്‍ വരെ 1.5 കിലോമീറ്റര്‍ നീളത്തിലും 14 മീറ്റര്‍ വീതിയിലുമാാണ് ബൈപാസ് റോഡ് നിര്‍മിക്കുന്നത്.

25.50 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക. 2009ല്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അഞ്ച് കോടി രൂപ വിനിയോഗിച്ചാണ് ബൈപാസിന്‍റെ ആദ്യഘട്ട നിര്‍മാണത്തിന് തുടക്കംകുറിച്ചത്.

രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫ്ളൈ ഓവര്‍ നിര്‍മാണവും ചുള്ളിത്തോടിനു കുറുകെയുള്ള പാലം നിര്‍മാണവും റോഡിന്‌റെ അടിസ്ഥാന സൗകര്യവികസനവും നടപ്പാക്കിയിട്ടുണ്ട്. 8.60 കോടിയുടെ ഒന്നാംഘട്ടവും 7.22 കോടിയുടെ രണ്ടാംഘട്ട നിര്‍മാണവും പൂര്‍ത്തീകരിച്ചു. 9.68 കോടിയുടെ നിര്‍മാണ ജോലികളാണ് മൂന്നാംഘട്ടത്തിലൂടെ നടപ്പാക്കാനുള്ളത്.