ഇത് പുല്ലകയാറാണ്... പ്രളയം വകഞ്ഞെടുത്ത പുഴ
Wednesday, March 27, 2024 11:56 PM IST
കോട്ടയം: പുല്ലകയാര്‍ മരുഭൂമിപോലെ വരണ്ടു വിളറിയിരിക്കുന്നു. 2021 ഒക്‌ടോബര്‍ 16ന് പകല്‍ കിഴക്കന്‍ മലയോരം സാക്ഷ്യംവഹിച്ച ഏറ്റവും വലിയ പ്രളയം കുതിച്ചുപാഞ്ഞ പുഴവഴിയാണിത്. അന്ന് ഇടിമുഴക്കംപോലെ മലകളെ പിളര്‍ത്തിയ ആറേഴ് ഉരുളുകള്‍ ഗ്രാമങ്ങളെ വകഞ്ഞെടുത്ത് പാഞ്ഞുപോയ പുല്ലകയാറിന്‍റെയും മണിമലയാറിന്‍റെയും ഇപ്പോഴത്തെ കാഴ്ച ദയനീയം. കരിമ്പാറകളും ഉരുളന്‍കല്ലുകളും അങ്ങിങ്ങ് മണല്‍ക്കൂനകളും. തീരത്തെ വഞ്ചികളും പുല്‍മേടുകളും അപ്പാടെ ഉണങ്ങിക്കരിഞ്ഞു.

മഹാപ്രളയം വന്നപ്പോള്‍ മലവെള്ളം നദിയുടെ അടിത്തട്ടുവരെ മാന്തിയെടുത്തതിനുപിന്നാലെ മെലിഞ്ഞുപോയ പുഴയില്‍ ഇറ്റ് ഉറവനീര് തേടി ഓലികളും കിണറുകളും ദേശവാസികള്‍ കുഴിച്ചുകൊണ്ടിരിക്കുകയാണ്. ഉരുളന്‍ കരിമ്പാറക്കല്ലുകളല്ലാതെ പഴയതുപോലെ വിശാലമായ മണല്‍പ്പരപ്പ് നദിയില്‍ ഇല്ലാതായി. മണല്‍പ്പരപ്പിനു ചുറ്റും മുന്‍പൊക്കെ ഏതു വേനലിലും വെള്ളമുണ്ടായിരുന്നു.

കൂട്ടിക്കല്‍, ഏന്തയാര്‍, കാവാലി, പ്ലാപ്പള്ളി, കൊക്കയാര്‍ മലയോരങ്ങളിലെ കിണറുകള്‍ ഉണങ്ങിവരണ്ടു. കുഴല്‍ക്കിണറുകളിലും വെള്ളമില്ല. പുല്ലകയാറ്റില്‍ ഓലികളും കുളങ്ങളും കുത്തി വെള്ളം കോരി മലയോരവാസികള്‍ കുന്നുകയറുകയാണ്. പന്ത്രണ്ടു ജീവനുകൾ കവര്‍ന്നെടുക്കുകയും 200 വീടുകൾ വകഞ്ഞെടുക്കുകയും രണ്ടായിരത്തിലേറെ ജനങ്ങളുടെ കൃഷിഭൂമി നശിപ്പിക്കുകയും ചെയ്ത പ്രളയം കടന്നുപോയ പുഴയില്‍ വെള്ളത്തിന് മുന്‍പൊരിക്കലും ഇങ്ങനെയൊരു ദാഹമുണ്ടായിട്ടില്ല.

കിലോമീറ്ററുകള്‍ നടന്നും വാഹനങ്ങളെ ആശ്രയിച്ചുമാണ് ദേശവാസികള്‍ വെള്ളം സംഭരിക്കുന്നത്. തലച്ചുമടായി വെള്ളവുമായി കുന്നുകയറുന്ന വീട്ടമ്മമാരുടെ ദൈന്യതയാണ് ഇപ്പോള്‍ കാണാനാവുക.

ചിത്രത്തില്‍ കാണുന്ന ഭാഗങ്ങളില്‍ നൂറടി ഉയരത്തിലാണ് വെള്ളപ്പൊക്കം പ്രദേശത്തെ ഇടിച്ചുനിരത്തി കടന്നുപോയത്. ഇവിടെനിന്ന് ആറു കിലോമീറ്റര്‍ പുല്ലകയാര്‍ ഒഴുകി മുണ്ടക്കയത്ത് മണിമലയാറിനോടു ചേരുന്നു. മണിമലയാറ്റിലും സ്ഥിതി ഇതുതന്നെ. കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെ പുഴയില്‍ കിണര്‍കുത്തുകയാണ് ദേശവാസികള്‍.