കെട്ടിടനികുതി ആപ് വില്ലനാകുന്നു
Wednesday, March 27, 2024 11:56 PM IST
പാലാ: നഗരത്തിലെ വ്യാപാരികളും പൊതുജനങ്ങളും പാലാ നഗരസഭയില്‍ കെട്ടിടനികുതി യഥാസമയം അടയ്ക്കാന്‍ ബുദ്ധിമുട്ടുന്നു. ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ കെ-സ്മാര്‍ട്ട് ആപ് പണിമുടക്കുന്നതാണ് കാരണം. മാര്‍ച്ച് മാസത്തിനകമായി കെട്ടിടനികുതി കുടിശിക നഗരസഭാ റവന്യൂ വിഭാഗത്തില്‍ അടയ്ക്കണമെന്ന് നഗരസഭ വ്യാപകമായി പരസ്യം നല്‍കിയിരുന്നു. പണം അടയ്ക്കാനായി നഗരത്തിലെ നാല് മേഖലകളിലായി പ്രത്യേക ക്യാമ്പും ഇതിനായി സംഘടിപ്പിച്ചിരുന്നു. കെട്ടിട നികുതി വാങ്ങാനായി തയാറാക്കിയ ആപ് വഴി മണിക്കൂറുകളോളം കാത്തുനിന്നിട്ടും പലര്‍ക്കും പണം അടയ്ക്കാന്‍ സാധിക്കുന്നില്ല.

നഗരസഭയില്‍ നേരിട്ട് ചെന്നാലും പ്രസ്തുത ആപ് വില്ലനായി നില്‍ക്കുകയാണ്. ഈ ആപ് വഴി മാത്രമേ ടാക്‌സ് തുക നഗരസഭയില്‍ നേരിട്ടും സ്വീകരിക്കുകയുള്ളൂ എന്നതാണ് പ്രശ്‌നം. മാര്‍ച്ച് മാസത്തിന് ശേഷം നികുതി കുടിശിക തുകയ്ക്ക് പലിശയും പിഴപ്പലിശയും കൂട്ടിയുള്ള തുക പലര്‍ക്കും നഗരസഭയില്‍ അടയ്ക്കേണ്ടി വരുമെന്നതാണ് നിലവിലെ സാഹചര്യം.

വ്യാപാരി വ്യവസായികള്‍ക്ക് ലോണ്‍ എടുക്കുന്നതിനും ഇന്‍കം ടാക്‌സ്, സെയില്‍ ടാക്‌സ് ആവശ്യങ്ങള്‍ക്കും പുതുക്കിയ കെട്ടിട ലൈസന്‍സ് ആവശ്യമാണ്. ജനങ്ങളെ സഹായിക്കാനെന്ന നിലയില്‍ കൊണ്ടുവന്ന കെ-സ്മാര്‍ട്ട് സംവിധാനം യഥാര്‍ഥത്തില്‍ വലിയ ബുദ്ധിമുട്ടാണ് പൊതുസമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും വിഷയത്തില്‍ പരിഹാരം കാണാന്‍ ഭരണനേതൃത്വം നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ കൗണ്‍സിലര്‍ സിജി ടോണി തോട്ടത്തില്‍ ആവശ്യപ്പെട്ടു.