കത്തീഡ്രലിലെ പുത്തന്‍പാനസംഘം അമ്പതാം വര്‍ഷത്തിലേക്ക്
Wednesday, March 27, 2024 11:56 PM IST
പാലാ: പാലാ കത്തീഡ്രലിലെ പുത്തന്‍പാനസംഘം അമ്പതാം വര്‍ഷത്തിലേക്ക്. സങ്കടങ്ങളുടെയും വേദനകളുടെയും അനുതാപത്തിന്‍റെയും ആര്‍ദ്രത ചേര്‍ക്കുന്ന പുത്തന്‍പാനയിലെ പന്ത്രണ്ടാം പാദം കഴിഞ്ഞ അമ്പതു വര്‍ഷമായി പാലായിലും പരിസരത്തുമുള്ള വിശ്വാസികളുടെ ആത്മാവില്‍ നിറയുന്നു.

അര്‍ണോസ് പാതിരിയുടെ 292-ാം ചരമവാര്‍ഷികവും പുത്തന്‍പാനയുടെ 308-ാം വാര്‍ഷികവും ഈ വര്‍ഷം ആചരിക്കുന്നു. പുത്തന്‍പാനയെന്ന അമൂല്യകൃതിയുടെ ഈണം വായനയിലൂടെ കാത്തുസൂക്ഷിക്കുകയും പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുകയുമാണ് പാനവായനസംഘത്തിന്‍റെ ലക്ഷ്യം.

ഫാ. മാത്യു മഠത്തിക്കുന്നേല്‍ വികാരിയായിരുന്ന കാലത്താണ് പാനവായനസംഘത്തിന്‍റെ തുടക്കം. ആവിമൂട്ടില്‍ എ.യു. കുര്യന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച പാനസംഘം പാനവായന ഒരു നിയോഗമായി ഏറ്റെടുക്കുകയായിരുന്നു. ആദ്യകാലത്ത് തോമസ് ആന്‍റണി കുന്നുംപുറത്തിന്‍റെ ഭവനത്തിലാണ് പാനവായന നടത്തിയിരുന്നത്. ആരംഭകാലത്തെ മുതിര്‍ന്നവരില്‍ പലരും മണ്‍മറഞ്ഞു പോയെങ്കിലും ഓരോ വര്‍ഷവും പുതുതലമുറ സംഘത്തില്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നു. തോമസ് ആന്‍റണിയും എ.കെ. ഷാജിയുമാണ് ഇപ്പോള്‍ പാനവായനസംഘത്തിന് നേതൃത്വം നല്‍കുന്നത്. വ്രതശുദ്ധിയോടെ നോമ്പുനോറ്റും പ്രാര്‍ഥിച്ചുമാണ് അംഗങ്ങള്‍ പാനവായനയ്ക്ക് ഒരുങ്ങുന്നത്.

കഴിഞ്ഞവര്‍ഷം മുതല്‍ പള്ളിയില്‍ വച്ചാണ് പാനവായന നടത്തുന്നത്. ദുഃഖവെള്ളിയാഴ്ച ദേവാലയത്തില്‍ നടക്കുന്ന പീഡാനുഭവ ശുശ്രൂഷകള്‍ക്കു ശേഷമാണ് പാനവായന വൈകുന്നേരം നടത്തുന്നത്. ജൂബിലി വര്‍ഷം പ്രമാണിച്ച് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഈ വര്‍ഷത്തെ പാനവായനയില്‍ പങ്കെടുത്ത് മുതിര്‍ന്ന വായനക്കാരെ ആദരിക്കും.‌