പോലീസിന്‍റെ മോക്ഡ്രില്ലിൽ വട്ടംകറങ്ങി നാട്ടുകാർ
Wednesday, March 27, 2024 11:56 PM IST
കാഞ്ഞിരപ്പള്ളി: പോലീസിന്‍റെ മോക്ഡ്രില്ലിൽ വട്ടംകറങ്ങി നാട്ടുകാർ. കാഞ്ഞിരപ്പള്ളിയിൽ ആറുവയസുകാരനെ തട്ടിക്കൊണ്ടു പോയെന്ന പ്രചാരണം പോലീസ് നടത്തിയ മോക്ഡ്രില്ലിന്‍റെ ഭാഗമാണെന്നു മനസിലാക്കിയതു മണിക്കൂറുകൾക്കു ശേഷം.

ആറുവയസുകാരനെ വെള്ളക്കാറിൽ തട്ടിക്കൊണ്ടു പോയതായി അഭ്യൂഹം പരന്നതോടെ കാഞ്ഞിരപ്പള്ളിയിൽ അരങ്ങേറിയത് ആശങ്കയുടെ നിമിഷങ്ങളായിരുന്നു. കൺട്രോൾ റൂമിൽ നിന്നാണ് വയർലെസ് സെറ്റിലേക്കു പോലീസിനു സന്ദേശമെത്തിയത്. കെഎൽ 05 രജിസ്ട്രേഷൻ നമ്പരിലുള്ള വെള്ള വാഹനത്തിൽ ആറു വയസുകാരനായ കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നതായിരുന്നു സന്ദേശം.

ഇതോടെ കാഞ്ഞിരപ്പള്ളിയിലെയും പൊൻകുന്നത്തെയും അടക്കം ജില്ലയിലെ പോലീസ് സംഘമൊന്നാകെ അലർട്ടായി. ദേശീയപാതയിലടക്കം എങ്ങും വാഹന പരിശോധന തുടങ്ങി. വ്യാപാര സ്ഥാപനങ്ങളിലെ അടക്കം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിനിടെ സ്കൂളിലെ കുട്ടിയെയാണ് തട്ടിക്കൊണ്ടു പോയതെന്നു സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണവും ശക്തമായതോടെ എകെജെഎം സ്കൂളിലേക്കു ഫോൺകോളുകളുടെ പ്രവാഹമായി.

ചില ഓൺലൈൻ മാധ്യമങ്ങൾ തട്ടിക്കൊണ്ടു പോയെന്ന് സ്ഥിരീകരിച്ചു വാർത്ത കൂടി നൽകിയതോടെ സമൂഹമാധ്യമങ്ങളിലൊന്നാകെ ഇതു പ്രചരിച്ചു. ചില വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കുട്ടിയുടെ ചിത്രമെന്ന തരത്തിൽ ഫോട്ടോകളും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ ഈ സമയമത്രയും ഫോൺ കോൾ വന്നതു മാത്രം സ്ഥിരീകരിച്ച പോലീസ്, ഫോൺ നമ്പർ കണ്ടെത്താനായിട്ടില്ലെന്നും തട്ടിക്കൊണ്ടു പോയ വിവരം ഇപ്പോൾ സ്ഥിരീകരിക്കാനാകില്ലെന്നും അറിയിച്ചു. ഒപ്പം ജില്ലയിൽ ഏതെങ്കിലും സ്റ്റേഷനിൽ തട്ടിക്കൊണ്ടു പോകൽ സംബന്ധിച്ച് പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കുകയാണെന്നും വ്യക്തമാക്കി.

മണിക്കൂറുകൾക്കു ശേഷം തട്ടിക്കൊണ്ടുപോകൽ മോക്ഡ്രില്ലാണെന്ന് പോലീസ് സ്ഥിരീകരിച്ചതോടെ ആശങ്കകൾക്കെല്ലാം അവസാനമായി. നാട്ടുകാരെ വട്ടംകറക്കാനും അസ്വസ്ഥമാക്കാനുമുള്ള പോലീസിന്‍റെ തന്ത്രം പൊല്ലാപ്പായി. പരീക്ഷയ്ക്കു പോയ കുട്ടികളെ തേടി മാതാപിതാക്കൾ സ്കൂളിലേക്കു എത്തിയതൊന്നും പോലീസിനു പ്രശ്നമേയല്ലാതായി.