റോഡ് നിര്‍മാണം കരാറുകാര്‍ നിര്‍ത്തിവച്ചത് സര്‍ക്കാര്‍ പണം നല്‍കാത്തതു മൂലം: മോന്‍സ്
Wednesday, March 27, 2024 6:43 AM IST
കടുത്തുരുത്തി: മുട്ടുചിറ-ആയാംകുടി-എഴുമാന്തുരുത്ത്-മുളക്കുളം-റോഡ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുള്ള കരാറുകാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചത് സര്‍ക്കാര്‍ പണം നല്‍കാത്തതുകൊണ്ടു മാത്രമാണെന്ന് മോന്‍സ് ജോസഫ്.

ഇക്കാര്യത്തില്‍ എല്‍ഡിഎഫ് നേതാക്കള്‍ യഥാര്‍ഥ വസ്തുതയും സര്‍ക്കാരിന്‍റെ അനാസ്ഥയും മറച്ചുവച്ചുകൊണ്ടു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കള്ളപ്രചാരണമാണ് നടത്തുന്നതെന്ന് എംഎല്‍എ പറഞ്ഞു. രണ്ടു വര്‍ഷം മുമ്പ് പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു തുടക്കംകുറിച്ച റോഡ് വികസന പദ്ധതി ഇപ്പോള്‍ മുടങ്ങിക്കിടക്കുന്നത് സര്‍ക്കാര്‍ ഫണ്ട് സമയത്ത് ലഭ്യമാക്കാന്‍ കഴിയാതെ വന്നതു കൊണ്ടാണ്.

ഇതുസംബന്ധിച്ചു പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥരോടും കമ്പനി പ്രതിനിധികളോടും വിശദാംശങ്ങള്‍ അന്വേഷിച്ചപ്പോള്‍, എല്‍ഡിഎഫ് നേതാക്കളാണ് കള്ളക്കളി നടത്തുന്നതെന്നു വ്യക്തമായതായും മോന്‍സ് ജോസഫ് പറഞ്ഞു. റോഡ് നിര്‍മാണത്തെത്തുടര്‍ന്ന് സമര്‍പ്പിച്ചിരുന്ന രണ്ട് ബില്ലുകള്‍ക്കു മാത്രമാണ് എട്ടുമാസം മുമ്പ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്.

ബില്‍ ഡിസ്‌കൗണ്ടിംഗ് സിസ്റ്റത്തിലൂടെ വായ്പയെടുക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. ഉയര്‍ന്ന പലിശയ്ക്കു വായ്പയെടുക്കാന്‍ നല്‍കിയ അനുമതിയെയാണ് എല്‍ഡിഎഫ് നേതാക്കള്‍ ബില്ലു മാറിക്കൊടുത്തതായി തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിച്ചത്.

മുട്ടുചിറ-ആയാംകുടി-ഏഴുമാന്തുരുത്ത് -റോഡില്‍ മാത്രമായി ഏഴു കോടി രൂപയും കുടിവെള്ള പൈപ്പ് ലൈന്‍ ഉള്‍പ്പെടെയുള്ള അനുബന്ധ ജോലികള്‍ക്കായി മൂന്നു കോടി രൂപയുടെ ബില്ലും കമ്പനിക്കു സര്‍ക്കാര്‍ കൊടുക്കുവാനുണ്ട്. മുട്ടുചിറ-മുളക്കുളം റോഡ് ഏറ്റെടുത്ത കമ്പനി നടത്തിയിട്ടുള്ള വിവിധ വര്‍ക്കുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നാളിതുവരെ 38 കോടി രൂപയുടെ ബില്ലാണ് മാറിക്കൊടുക്കാതെ മാറ്റിവച്ചിരിക്കുന്നത്. ഇത്രയും വലിയതുക സര്‍ക്കാര്‍ നല്‍കാനുള്ളതിനാലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കമ്പനി നിര്‍ത്തിവച്ചത്.

കടുത്തുരുത്തി, വൈക്കം മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ നേരില്‍ക്കണ്ടു ചര്‍ച്ചകള്‍ നടത്തിയിട്ടും മന്ത്രിമാര്‍ ഫണ്ട് അനുവദിക്കുവാന്‍ തുടര്‍നടപടി സ്വീകരിക്കാതെ വന്നതുകൊണ്ടാണ് ഇപ്പോള്‍ റോഡ് നിര്‍മാണ നടപടികള്‍ മുടങ്ങിയത്. കൊടുക്കാനുള്ള തുക എത്രയും വേഗം ലഭ്യമാക്കുവാന്‍ മന്ത്രിമാരും എല്‍ഡിഎഫും മുന്നോട്ടുവരണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. റോഡ് നിര്‍മാണ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് സാധ്യമായ തീരുമാനം കൈക്കൊള്ളുന്നതിന് ഇന്ന് ബന്ധപ്പെട്ടവരുമായി ചര്‍ച്ച വച്ചിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു.

സര്‍ക്കാര്‍ പണം നല്‍കാന്‍ തയാറാകാത്ത സാഹചര്യം നിലനില്‍ക്കെ റോഡ് നിര്‍മാണത്തിന് പരിശ്രമിക്കുന്ന ജനപ്രതിനിധികളെ കള്ളപ്രചാരണത്തിലൂടെ ആക്രമിക്കാന്‍ ശ്രമിക്കുന്ന എല്‍ഡിഎഫ് നടപടി അപഹാസ്യമാണെന്ന് മോന്‍സ് ജോസഫ് ആരോപിച്ചു.