നീണ്ടൂർ സിപിഎമ്മിൽ കലഹം
Wednesday, March 27, 2024 6:43 AM IST
ഏറ്റുമാനൂർ: സിപിഎം നീണ്ടൂർ ലോക്കൽ കമ്മിറ്റിയിൽ കലഹം. ലോക്കൽ സെക്രട്ടറിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മുൻ ലോക്കൽ സെക്രട്ടറി രംഗത്ത്. ലോക്കൽ സെക്രട്ടറി എം.എസ്.

ഷാജിക്കെതിരേ ആരോപണമുന്നയിച്ച് രംഗത്തെത്തിയത് മുൻ ലോക്കൽ സെക്രട്ടറിയും നീണ്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റുമായ വി.കെ. കുര്യാക്കോസാണ്. കുര്യാക്കോസിന്‍റെ പേരു വച്ച് അച്ചടിച്ച പ്രസ്താവന കഴിഞ്ഞ ഞായറാഴ്ച പത്രങ്ങളോടൊപ്പം വിതരണം ചെയ്തിരുന്നു.

എം.എസ്. ഷാജി പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് അവിഹിതമായി സാമ്പത്തിക പിരിവുകൾ നടത്തുന്നതായി കുര്യാക്കോസ് പ്രസ്താവനയിൽ ആരോപിച്ചു. ഷാജി അധികാര ദുർവിനിയോഗം നടത്തുന്നതായും തനിക്ക് ഇഷ്ടമല്ലാത്ത നേതാക്കൾക്കെതിരേ പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും സാന്നിധ്യത്തിൽ മോശമായ പദപ്രയോഗങ്ങൾ നടത്തുന്നതായും പ്രസ്താവനയിൽ പറയുന്നു.

തുടർച്ചയായി നഷ്ടത്തിലായിരുന്ന നീണ്ടൂർ സർവീസ് സഹകരണ ബാങ്കിനെ പ്രതിസന്ധിയിൽനിന്നു കരകയറ്റാൻ താൻ പ്രസിഡന്‍റായി പ്രവർത്തിച്ച കഴിഞ്ഞ ആറുവർഷം ഭരണസമിതി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് കുര്യാക്കോസ് പറയുന്നു. കഴിഞ്ഞവർഷം മുതൽ ബാങ്ക് ലാഭത്തിലായി. വായ്പാ തിരിച്ചടവ് കൃത്യമായി നടക്കാത്തതാണ് ബാങ്ക് നഷ്ടത്തിലാകാൻ കാരണം.

എന്നാൽ, വായ്പാ തിരിച്ചടവിനുവേണ്ടി സഹകരണ വകുപ്പിന്‍റെ നിർദ്ദേശ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമ്പോൾ ലോക്കൽ സെക്രട്ടറി ബാങ്കിന്‍റെ നടപടിയെ നിരുത്സാഹപ്പെടുത്തുകയും തിരിച്ചടവ് തടസപ്പെടുത്തുകയുമാണെന്ന് കുര്യാക്കോസ് ആരോപിക്കുന്നു.

കഴിഞ്ഞ 50 വർഷമായി പാർട്ടിയിലും വർഗബഹുജന സംഘടനകളിലും പ്രവർത്തിച്ചു വന്നിരുന്ന താൻ ഷാജിയുടെ പാർട്ടി വിരുദ്ധ നിലപാടുകളിലും ജനദ്രോഹ നടപടികളിലും കള്ളപ്രചാരണങ്ങളിലും പ്രതിഷേധിച്ച് പാർട്ടി മെംബർഷിപ്പ് പുതുക്കേണ്ടതില്ലായെന്ന് തീരുമാനിക്കുകയായിരുന്നെന്നും കുര്യാക്കോസ് പറയുന്നു.

തെരഞ്ഞെടുപ്പിന്‍റെ ഘട്ടത്തിൽ പുറത്തുവന്ന മുതിർന്ന നേതാവായ കുര്യാക്കോസിന്‍റെ പ്രസ്താവന സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി. തന്നെ വ്യക്തിപരമായി തേജോവധം ചെയ്യുന്നുവെന്നു കാണിച്ച് എം.എസ്. ഷാജി കുര്യാക്കോസിനെതിരേ ഏറ്റുമാനൂർ പോലീസിൽ പരാതി നൽകുകകൂടി ചെയ്തതോടെ പ്രതിസന്ധി രൂക്ഷമായി.