കാനോൻതോടിനു പാലം; ജെസിമോളുടെ സ്വപ്നം സഫലമായി
Tuesday, March 26, 2024 11:46 PM IST
ഈരാറ്റുപേട്ട: മൂന്നിലവ് പഞ്ചായത്തിലെ ഇലവീഴാപൂഞ്ചിറയ്ക്ക് താഴെയായി കാനോൻതോടിന് അക്കരെ താമസിക്കുന്ന ജെസിമോൾക്ക് ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മഴക്കാലത്ത് സുരക്ഷിതമായി തോട് കടക്കാൻ വെള്ളം കയറാത്ത ഉയരത്തിൽ ഒരു നടപ്പാലം വേണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടുതേടി ഇവിടെയെത്തിയപ്പോൾ ജെസിമോൾ ഈ ആവശ്യം സ്ഥാനാർഥി ഷോൺ ജോർജിന്‍റെ മുമ്പിൽ അവതരിപ്പിച്ചു. ഇത് നടപ്പിലാക്കിത്തരുമെന്ന വാക്ക് നൽകിയാണ് ഷോൺ അന്ന് മടങ്ങിയത്.

പിന്നീട് പലതവണ ശ്രമിച്ചെങ്കിലും ആവശ്യത്തിനു ഫണ്ട് ലഭ്യമായില്ല. ഈ വർഷം ഫണ്ട് തരപ്പെടുത്തി പാലത്തിന്‍റെ നിർമാണം തുടങ്ങി ഇപ്പോൾ അവസാനഘട്ടത്തിലാണ്. ഒരു നടപ്പാലം ആവശ്യപ്പെട്ട ജെസിമോൾക്ക് ലഭിക്കുന്നത് വലിയ വാഹനങ്ങൾവരെ കടന്നുവരുന്ന പാലമാണ്. ജെസിമോളുടെ ആവശ്യം സഫലമാകുന്നതോടെ ഉപകാരപ്പെടുന്നത് പ്രദേശത്തെ നിരവധി കുടുംബങ്ങൾക്കു കൂടിയാണ്.

ഭിന്നശേഷിക്കാരി കൂടിയായ ജെസിമോൾക്കു നൽകിയ വാക്ക് പാലിക്കാൻ കഴിഞ്ഞതിന്‍റെ ചാരിതാർഥ്യത്തിലാണ് ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ പ്രതിനിധിയായ ഷോൺ ജോർജ്.