ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്‌ ഉടൻ നടപ്പാക്കണം: കത്തോലിക്ക കോൺഗ്രസ്‌
Tuesday, March 26, 2024 11:46 PM IST
കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിന് 2020ൽ സർക്കാർ നിയോഗിച്ച ജസ്റ്റിസ്‌ ജെ.ബി. കോശി കമ്മീഷൻ തയാറാക്കിയ റിപ്പോർട്ടിലെ ശിപാർശകൾ ഉടൻ നടപ്പാക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്‌ കാഞ്ഞിരപ്പള്ളി രൂപത സമിതിയോഗം ആവശ്യപ്പെട്ടു.

2023 മേയ്‌ 17ന് കമ്മീഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട്‌ സമർപ്പിച്ചെങ്കിലും തുടർനടപടികൾ വൈകുന്നത് ആശങ്കാജനകമാണ്. നിരവധി സിറ്റിംഗുകൾ നടത്തി കമ്മീഷൻ വിശദമായി തയാറാക്കിയ റിപ്പോർട്ടിൽ മുന്നൂറോളം നിർദേശങ്ങൾ നൽകിയിട്ടുണ്ട്. റിപ്പോർട്ട്‌ നടപ്പാക്കുന്നതിലൂടെ ക്രൈസ്തവസമൂഹം നേരിടുന്ന പലവിധ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്‌ പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായി വീണ്ടും കമ്മിറ്റിയെ നിയോഗിച്ച സർക്കാർനടപടി ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന് ക്രൈസ്തവ സമൂഹം സംശയിക്കുന്നു. റിപ്പോർട്ട്‌ പൂർണമായി പ്രസിദ്ധീകരിക്കാൻ സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

രൂപത ഡയറക്ടർ ഫാ. മാത്യു പാലക്കുടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ജോമി കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ജോസഫ് പണ്ടാരക്കളം, ജോജോ തെക്കുംചേരിക്കുന്നേൽ, ടെസി ബിജു പാഴിയാങ്കൽ, റെജി കൊച്ചുകരിപ്പാപറമ്പിൽ, മിനി സണ്ണി മണ്ണംപ്ലാക്കൽ, സിനി ജിബു നീറനാക്കുന്നേൽ, ആൻസമ്മ തോമസ് മടുക്കക്കുഴി, സാബു തോമസ് വെട്ടുവേലിൽ, ജോബിൻ വടക്കേനാത്ത്, കെ.എം. മാത്യു എന്നിവർ പ്രസംഗിച്ചു.