ജെസ്‌ന തിരോധാനം: സിബിഐ അന്വേഷണം വഴിതെറ്റിയെന്ന്
Tuesday, March 26, 2024 11:46 PM IST
കോട്ടയം: ജെസ്‌ന മരിയ ജയിംസിന്‍റെ തിരോധാനക്കേസ് അന്വേഷിക്കുന്നതില്‍ സിബിഐ ജാഗ്രത പുലര്‍ത്തിയില്ലെന്നും നിഗമനം പൂര്‍ണമല്ലെന്നും വ്യക്തമാക്കി ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് കോടതി ഗൗരവത്തിലെടുക്കുന്നു.

അടിമുടി ദുരൂഹതകള്‍ നിറഞ്ഞ കേസ് കൃത്യമായ വഴിയിലല്ല സിബിഐ അന്വേഷിച്ചതെന്നും കേസ് തെളിയാന്‍ ഇനിയും സാഹചര്യം ബാക്കിയുണ്ടെന്നുമാണ് നിരീക്ഷണം.

എരുമേലി കൊല്ലമുളയിലെ വീട്ടില്‍ നിന്ന് 2018 മാര്‍ച്ച് 22ന് രാവിലെ ഒന്‍പതോടെ പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കു പുറപ്പെട്ട ജെസ്‌ന പിന്നീട് മടങ്ങിവന്നിട്ടില്ല. പത്തോടെ എരുമേലി ബസ് സ്റ്റാന്‍ഡില്‍ എത്തിയ ജെസ്‌നയ്ക്ക് എന്തു സംഭവിച്ചു എന്നതാണ് തെളിയേണ്ടത്. പരാതിയുടെ അടിസ്ഥാനത്തില്‍ തിരോധാനത്തിന്‍റെ ആദ്യരണ്ടു ദിവസങ്ങളില്‍ ലോക്കല്‍ പോലീസ് നിസാരമായാണ് കേസ് കൈകാര്യം ചെയ്തത്.

ക്രൈം ബ്രാഞ്ച് അന്വേഷണകാലത്ത് കോവിഡ് നിയന്ത്രണത്തില്‍ നടപടികള്‍ നിശ്ചലമാക്കി. ജെസ്‌നയുടെ ഏതാനും സുഹൃത്തുക്കളില്‍നിന്ന് ക്രൈംബ്രാഞ്ച് വിശദീകരണങ്ങള്‍ ആരാഞ്ഞെങ്കിലും ദുരൂഹമായതൊന്നും സംശയിച്ചില്ല. എന്നാല്‍ സുഹൃത്തുക്കളില്‍നിന്നും സഹപാഠികളില്‍നിന്നും നിര്‍ണായകമായ വിവരം ലഭിക്കുമെന്നാണ് പിതാവ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. പുഞ്ചവയലിലെ ആന്‍റിയുടെ വീട്ടിലേക്കു പുറപ്പെട്ട ജെസ്‌ന എരുമേലിയില്‍ നിന്നും ആര്‍ക്കൊപ്പം എവിടേക്ക് പോയി, എന്തു സംഭവിച്ചു എന്നതിലാണ് വ്യക്തത ലഭിക്കേണ്ടത്.

പിതാവ് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്തുന്നതിനെതിരെ ചില തലങ്ങളില്‍ സമ്മര്‍ദമുള്ളതായും രാഷ്‌ട്രീയ ഇടപെടലുകള്‍ ഉള്ളതായും പറയപ്പെടുന്നു. ജെസ്‌ന അന്യമതക്കാരനൊപ്പം ഒളിച്ചുപോയെന്ന സൂചനയില്‍ മാത്രമാണ് സിബിഐ അന്വേഷണം മുന്നോട്ടുപോയത്.

ജെസ്‌ന വീട്ടില്‍നിന്നു പോയ ദിവസങ്ങളിലെ ഫോണ്‍കോളുകള്‍, നേരിട്ട ഗുരുതരമായ ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി കൊലപാതകം, ആത്മഹത്യ തുടങ്ങിയ സാഹചര്യങ്ങളിലേക്ക് അന്വേഷണം മുന്നോട്ടുപോയില്ല. കേസ് ഒരിക്കല്‍കൂടി പഠിച്ചശേഷം തുടര്‍ അന്വേഷണം മതിയെന്നാണ് സിബിഐയുടെ നിലപാട്.