തെരഞ്ഞെടുപ്പു പ്രചാരണം ആവേശത്തിലേക്ക്...
Tuesday, March 26, 2024 6:06 AM IST
തോമസ് ചാഴികാടനു പാലായില്‍ ഊഷ്മള സ്വീകരണം

കോട്ടയം: ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍റെ രണ്ടാംഘട്ട പ്രചാരണം പുരോഗമിക്കുന്നു. പരമാവധി വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ഥിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ഥി. ഇന്നലെ പാലാ നിയോജക മണ്ഡലത്തിലായിരുന്നു സൗഹൃദ സന്ദര്‍ശനം. രാവിലെ 10നു കൊട്ടാരമറ്റം ബസ്‌സ്റ്റാന്‍ഡില്‍ നിന്നായിരുന്നു സൗഹൃദ സന്ദര്‍ശനം തുടങ്ങിയത്. കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപിയും പാര്‍ട്ടി നേതാക്കളും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.

ബസിനുള്ളില്‍ കയറി യാത്രക്കാരെ കണ്ട് സ്ഥാനാര്‍ഥി വോട്ടഭ്യര്‍ഥിച്ചു. ബസ്‌സ്റ്റാന്‍ഡിന് സമീപത്തെ കടകളിലും സ്ഥാപനങ്ങളിലും കയറിയ സ്ഥാനാര്‍ഥിയെ ആവേശത്തോടെയാണ് ജീവനക്കാനും നാട്ടുകാരും വരവേറ്റത്. എല്ലാവരോടും കുശലം പറഞ്ഞും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും സ്ഥാനാര്‍ഥി വോട്ടഭ്യര്‍ഥിച്ചു.

ജോസ് കെ. മാണി എംപിയും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായത് ആവേശം പകര്‍ന്നു. പിന്നീട് താലൂക്ക് ആശുപത്രി, പാലായിലെ സ്വകാര്യ ആശുപത്രികള്‍, മഠങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലും സ്ഥാനാര്‍ഥി എത്തി. എല്ലായിടത്തും സ്ഥാനാര്‍ഥിയെയും സഹപ്രവര്‍ത്തകരെയും പുഞ്ചിരിച്ച മുഖത്തോടെയാണ് വോട്ടര്‍മാര്‍ വരവേറ്റത്.

കെ.എം. ജോര്‍ജിന്‍റെ മകനുവേണ്ടി പാട്ടു പാടി ജോസഫിന്‍റെ മകൻ

കോട്ടയം: യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിനു വേണ്ടി പാട്ടു പാടി വോട്ടുതേടി അപു ജോണ്‍ ജോസഫ്. തുറന്ന ജീപ്പില്‍ സ്ഥാനാര്‍ഥിയോടൊപ്പം കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫിന്‍റെ മകനും പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയംഗവുമായ അപു ജോണ്‍ ജോസഫും പങ്കു ചേര്‍ന്നതോടെ പ്രചാരണം ആവേശത്തിലായി. വൈറലായി മാറിയ കണ്‍മണി അന്‍പോട് എന്ന പാട്ട് നേതാക്കള്‍ക്കൊപ്പം വിദ്യാര്‍ഥികളും ഏറ്റു പാടിയപ്പോൾ പ്രചാരണം ആഘോഷമായി മാറി.

നിറങ്ങള്‍ വാരി വിതറിയ ഹോളി ആഘോഷത്തിനിടയില്‍ സിഎംഎസ് കോളജിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിന് വിദ്യാര്‍ഥികള്‍ സ്വീകരണമൊരുക്കി.

ആര്‍പ്പുവിളികള്‍ മുഖരിതമായ അന്തരീക്ഷത്തില്‍ വര്‍ണങ്ങള്‍ വാരി വിതറി കന്നി വോട്ടര്‍മാര്‍ സ്ഥാനാര്‍ഥിക്ക് വിജയഭേരി മുഴക്കി. നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ മനസിലാക്കി മതേതര രാഷ്‌ട്രമായ ഇന്ത്യയെ നിലനിര്‍ത്താന്‍ പുതിയ തലമുറയുടെ ഓരോ വോട്ടുകളും യുഡിഎഫിന് നല്‍കി ജനദ്രോഹ ഭരണത്തെ കടപുഴക്കിയെറിയണമെന്ന് സ്ഥാനാര്‍ഥി പറഞ്ഞു.


തുഷാര്‍ വെള്ളാപ്പള്ളി പര്യടനം തുടരുന്നു

കോട്ടയം: കോട്ടയം പാര്‍ലമെന്‍റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ ഇന്നലത്തെ പര്യടനം മണര്‍കാട് ദേവീക്ഷേത്രത്തില്‍നിന്ന് ആരംഭിച്ചു. തുടര്‍ന്നു കോട്ടയം മറ്റക്കരയിലെ തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്ര ദര്‍ശനം നടത്തി.

ക്ഷേത്ര നവീകരണത്തിന് തുടക്കം കുറിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു. പിന്നീട് സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്‍റ് എം.എ. രാജീവുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്നു വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി വോട്ട് അഭ്യര്‍ഥിച്ചു.