വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിക്കെ ഗൃഹനാഥൻ മരിച്ചു
Sunday, June 4, 2023 6:18 AM IST
ചങ്ങനാശേരി: വാഹനാപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. തൃക്കൊടിത്താനം കുന്നുംപുറം പടിഞ്ഞാറേപ്പറമ്പിൽ എ. സജീവ് (49) ആണ് മരണമടഞ്ഞത്. കഴിഞ്ഞമാസം 28ന് വൈകുന്നേരം മൂന്നോടെ തൃക്കൊടിത്താനം കുന്നുംപുറം പോസ്റ്റ് ഓഫീസിന് സമീപം ബൈപാസ് റോഡരികിലാണ് അപകടമുണ്ടായത്.

പോസ്റ്റ്ഓഫീസ് കെട്ടിടത്തിന്‍റെ സമീപത്തെ ഇലക്‌ട്രിക് പോസ്റ്റിൽ സജീവ് ഓടിച്ചിരുന്ന പെട്ടിഓട്ടോ ഇടിച്ചതിനെത്തുടർന്ന് ഡോർ തുറന്നു റോഡിലേക്കു തെറിച്ചുവീണ സജീവിന്‍റെ തല സമീപുണ്ടായിരുന്ന കോൺക്രീറ്റ് സ്ലാബിലടിച്ചു ഗുരുതരമായി പരിക്കേല്ക്കുകയായിരുന്നു. ഈ സമയം കെട്ടിടത്തിനു മുകളിൽ പ്രവർത്തിക്കുന്ന സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ യോഗം ചേരാനെത്തിയ പ്രവർത്തകർ ഓടിയെത്തി സജീവിനെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

പരിക്ക് ഗുരുതരമായതിനാൽ ബന്ധുക്കളുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. വെന്‍റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരിച്ചു. തൃക്കൊടിത്താനം പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. സംസ്കാരം വൈകുന്നേരം നാലിന് കുന്നുംപുറത്തെ വീട്ടുവളപ്പിൽ. ഭാര്യ: ശ്രീലത. മക്കൾ: ഹരിപ്രിയ, ശിവപ്രിയ.(വിദ്യാർഥികൾ).

സജീവ് ഓടിച്ചിരുന്ന പെട്ടിഓട്ടോയിൽ അപകടസമയത്ത് ഈ വാഹനത്തെ ഓവർടേക്കു ചെയ്ത വാഹനം തട്ടിയിരുന്നോയെന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷിക്കുമെന്നു പോലീസ് അറിയിച്ചു.