ഭക്ഷ്യവിഷബാധ: 47 കന്നുകാലികള്‍ക്കും രണ്ട് ആടിനുംകൂടി രോഗബാധ
Thursday, February 2, 2023 10:13 PM IST
കോട്ടയം: ജില്ലയില്‍ നാലു പഞ്ചായത്തുകളില്‍കൂടി കാലിത്തീറ്റ കഴിച്ച കന്നുകാലികള്‍ക്കു വിശപ്പില്ലായ്മ, വയറിളക്കം, മന്ദത, പാലുത്പാദനക്കുറവ് എന്നിവ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഷാജി പണിക്കശേരി അറിയിച്ചു.
മാഞ്ഞൂര്‍, വെളിയന്നൂര്‍, എലിക്കുളം, കുറവിലങ്ങാട് പഞ്ചായത്തുകളിലാണ് ഇന്നലെ പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ ഇന്നലെ 10 പഞ്ചായത്തുകളിലായി 18 കര്‍ഷകരുടെ 47 കന്നുകാലികള്‍ക്കും രണ്ട് ആടുകള്‍ക്കും രോഗം റിപ്പോര്‍ട്ടു ചെയ്തു. മാഞ്ഞൂര്‍ -14, എലിക്കുളം-ഏഴ്, കുറവിലങ്ങാട്- മൂന്ന്, വെളിയന്നൂര്‍-നാല്, നീണ്ടൂര്‍- രണ്ട്, മീനടം-മൂന്ന്, ആര്‍പ്പൂക്കര-ആറ്, വാഴൂര്‍-ഒന്ന്, പാമ്പാടി-രണ്ട്, അതിരമ്പുഴ-അഞ്ച് എന്നിങ്ങനെയാണ് രോഗം റിപ്പോര്‍ട്ട് ചെയ്ത കന്നുകാലികളുടെ എണ്ണം. രോഗലക്ഷണങ്ങളല്ലാതെ ഗൗരവമായ സ്ഥിതിവിശേഷം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കടുത്തുരുത്തിയില്‍ ചത്ത കന്നുകാലിയുടെ പോസ്റ്റ്മോര്‍ട്ടത്തില്‍ ദഹനേന്ദ്രിയ വ്യവസ്ഥ പൂര്‍ണമായും രക്തം കട്ടപിടിച്ച അവസ്ഥയിലാണെന്നും പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചിരുന്നതായും കണ്ടെത്തിയതായി ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. പി.കെ. മനോജ് കുമാര്‍ അറിയിച്ചു.
ആന്തരിക അവയവങ്ങളും കാലിത്തീറ്റ സാമ്പിളും രാസപരിശോധനയ്ക്കായി തിരുവനന്തപുരം റീജണല്‍ കെമിക്കല്‍ ലാബിലേക്ക് നല്‍കിയിട്ടുണ്ട്. ആന്തരിക അവയവങ്ങളുടെ ഹിസ്റ്റോപതോളജിക്കല്‍ പരിശോധനകള്‍ക്കായി തിരുവല്ലയിലെ ഏവിയന്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിലേക്ക് അയയ്ക്കുന്നതിന് നടപടി സ്വീകരിച്ചു. ക്ഷീരകര്‍ഷകന്‍റെ വീട്ടില്‍നിന്നും കാലിത്തീറ്റ, വൈക്കോല്‍, കൈതയില എന്നിവയുടെ സാമ്പിളും വിദഗ്ധ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.
ഭക്ഷ്യവിഷബാധയുടെ ചികിത്സാ പുരോഗതി ചീഫ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തില്‍ വിലയിരുത്തി. കാലിത്തീറ്റ കഴിച്ച് രോഗാവസ്ഥയിലായ കന്നുകാലികളുടെ പാല്‍ ഉത്പാദനം പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെട്ടിട്ടുള്ളതായി ഡോ. പി.കെ. മനോജ് കുമാര്‍ അറിയിച്ചു. രോഗം ഭേദമായ കന്നുകാലികളിലും പാലുത്പാദനം ചുരുങ്ങിയിട്ടുണ്ട്. കൂടുതല്‍ കാലിത്തീറ്റ സാമ്പിളുകള്‍ മണ്ണുത്തി, നാമക്കല്‍, ഗുജറാത്തിലെ ആനന്ദ് എന്നിവിടങ്ങളിലെ ലാബുകളിലേക്ക് അയയ്ക്കുന്നതിന് നടപടി സ്വീകരിച്ചതായും ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു.

ക്ഷീരകര്‍ഷകന്‍റെ പരാതിയില്‍
പോലീസ് കേസെടുത്തു

കടുത്തുരുത്തി: കാലിത്തീറ്റയില്‍നിന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പശു ചാകാനിടയായ സംഭവത്തില്‍ ക്ഷീരകര്‍ഷകന്‍റെ പരാതിയില്‍ പോലീസ് കേസെടുത്തു. ആപ്പാഞ്ചിറ ക്ഷീരസംഘം പ്രസിഡന്‍റ് വട്ടക്കേരില്‍ ജോബി ജോസഫിന്‍റെ പരാതിയിലാണ് കെഎസ് സുപ്രീം കാലിത്തീറ്റ കമ്പനിക്കെതിരേ കടുത്തുരുത്തി പോലീസ് കേസെടുത്തത്.
കമ്പനിയുടെ കാലിത്തീറ്റ കഴിച്ചതാണ് തന്‍റെ പശു ചാകാന്‍ കാരണമെന്നും കമ്പനിക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് ജോബി പോലീസില്‍ പരാതി നല്‍കിയത്. ഇന്നലെ പുതിയ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കടുത്തുരുത്തി ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സിന്ധ്യ പറഞ്ഞു.