പെട്രോള്‍ പമ്പിനടുത്ത് കിണറ്റില്‍ ഇന്ധനം; ഒടുവിൽ തീയണച്ച് ഫയർഫോഴ്സ്
Sunday, November 27, 2022 2:59 AM IST
എരുമേലി: പെട്രോള്‍ ബങ്കിന് സമീപത്തെ വീടിന്‍റെ കിണറ്റില്‍ ഇന്ധനം കലർന്നെന്ന സംശയത്തിൽ തീ കത്തിച്ചിട്ടതോടെ തീപിടിത്തമായി. ഒടുവിൽ ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി വെള്ളം പമ്പ് ചെയ്ത് തീയണച്ചു.

ഇന്നലെ പകൽ എരുമേലിക്കടുത്ത് കുറുവാമുഴിയിൽ കാവുങ്കൽ പെട്രോൾ ബങ്കിനടുത്തുള്ള വീട്ടിലെ കിണറ്റിലാണ് സംഭവം. കാടശേരി കെ.ജി. ബാലകൃഷ്ണന്‍ എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് തൊട്ടടുത്തുള്ള പമ്പിലെ ഇന്ധന ടാങ്കിൽനിന്ന് ഇന്ധനം കലർന്നതായി സംശയം തോന്നിയത്. കിണറ്റിലെ വെള്ളത്തിൽ ഇതിന്‍റെ ലക്ഷണങ്ങൾ പ്രകടമായിരുന്നു. ഒപ്പം ഗന്ധവും അനുഭവപ്പെട്ടു.

ആരെങ്കിലും ഇന്ധനം ഒഴിച്ചതാണെന്ന സംശയത്തിൽ വെള്ളം വറ്റിച്ച് വൃത്തിയാക്കാൻ കിണറ്റില്‍ ഇറങ്ങിയയാള്‍ ഇന്ധനത്തിന്‍റെ രൂക്ഷ ഗന്ധംമൂലം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് കരയ്ക്ക് കയറി. സംശയം തീർക്കാൻ ഒരാൾ കിണറ്റിലേക്ക് പേപ്പര്‍ കത്തിച്ചിട്ടതോടെ കിണറ്റിൽ തീ ആളിപ്പടർന്നു. വിവരം അറിഞ്ഞ് നാട്ടുകാരും പോലീസും കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളില്‍നിന്നു മൂന്ന് ഫയര്‍ ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തി. വെള്ളം തുടർച്ചയായി പമ്പ് ചെയ്ത് കിണറ്റിനുള്ളിലെ തീയണച്ച് ഇന്ധന സാന്നിധ്യം നിർവീര്യമാക്കി.

ദിവസങ്ങളായി സമീപത്തെ പമ്പില്‍ പെട്രോള്‍ അടിക്കുന്നതില്‍ താമസവും അളവില്‍ വ്യത്യാസവും ഉണ്ടായിരുന്നതായും പമ്പ് അധികൃതരും പറഞ്ഞു. സംഭരണടാങ്കിൽനിന്ന് ഇന്ധനം സമീപത്തെ കിണറ്റിലെ വെള്ളത്തിൽ വ്യാപിച്ചതാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു.