പൂഞ്ഞാർ ഗവ. ആശുപത്രിയിൽ മരുന്നുക്ഷാമം; രോഗികൾ വലയുന്നു
Friday, September 30, 2022 10:35 PM IST
പൂഞ്ഞാർ: ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ പൂഞ്ഞാർ തെക്കേക്കര പ്രൈമറി ഹെൽത്ത്‌ സെന്‍ററിൽ അവശ്യ മരുന്നുകൾ ലഭ്യമല്ല. പ്രഷർ, ഷുഗർ, ആസ്ത്‌മ പോലുള്ള രോഗങ്ങൾക്കുള്ള മരുന്നുകളും ലഭിക്കുന്നില്ല. രോഗികൾക്ക് മരുന്നിനു പുറത്തേക്ക് കുറിച്ചു നൽകുകയാണ് ചെയ്യുന്നത്.
‌നല്ല രീതിയിൽ പ്രവർത്തിച്ചു വന്നിരുന്ന ഈ ആശുപത്രിയിൽ ഇപ്പോൾ മൂന്നു ഡോക്ടർമാരുടെ സേവനമുണ്ടെങ്കിലും ഒപി സമയം ഉച്ചകഴിഞ്ഞ് ഒന്നിന് അവസാനിപ്പിക്കുകയാണ്. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വൈകുന്നേരം ആറു വരെ ഒപിസമയം ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ടങ്കിലും മാസങ്ങളായി പൂഞ്ഞാർ പ്രൈമറി ഹെൽത്ത് സെന്‍ററിൽ ഉച്ചകഴിഞ്ഞ് ഒപി ഇല്ല.
ആശുപത്രിയിൽ ഒപി സമയം വൈകുന്നേരം ആറു വരെയാക്കണമെന്നും ആവശ്യമായ മരുന്നുകൾ ഉടൻ ലഭ്യമാക്കണമെന്നും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ കോൺഗ്രസ്‌ പാർലമെന്‍ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. പാർലിമെന്‍ററി പാർട്ടി ലീഡർ റോജി തോമസ് മുതിരേന്തിക്കലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.ജി. ജനാർദനൻ, സി.കെ. കുട്ടപ്പൻ, രാജമ്മ ഗോപിനാഥ്, മേരി തോമസ് എന്നിവർ പങ്കെടുത്തു.