മാവേലിക്കര: പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍
Tuesday, March 26, 2024 11:45 PM IST
ചെങ്ങന്നൂര്‍: ഇനി ഇലക‌്ഷനു കൃത്യം ഒരുമാസം മാത്രം. മാവേലിക്കരയില്‍ ഇരുമുന്നണികളും പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം. മാവേലിക്കര ആരു ചാടിക്കടക്കും എന്നു പ്രവചിക്കുക അസാധ്യം.

എല്‍ഡിഎഫ് ആണ് ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. അതിന്റെ ഒരു മേല്‍ക്കൈ അവര്‍ക്ക് പ്രചാരണ രംഗത്തുണ്ടായിരുന്നു. എന്നാല്‍ മണ്ഡലത്തിന് സുപരിചിതനായ കൊടിക്കുന്നില്‍ സുരേഷ് വീണ്ടും യു ഡി എഫ് സ്ഥാനാര്‍ത്ഥിയായതോടെ യുഡിഎഫ് ക്യാമ്പും ഉഷാറായി.

കുറഞ്ഞ സമയം കൊണ്ട് മണ്ഡലത്തിലാകമാനം ചുവരെഴുത്തും, പോസ്റ്ററും, ഫ്‌ളക്‌സ് ബോര്‍ഡുകളും ബാാനറുകളും നിരന്നുകഴിഞ്ഞു. ബൂത്ത് കണ്‍വന്‍ഷന്‍ വരെ നിശ്ചിത ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി അണികളെ സജ്ജരാക്കി കളത്തിലിറക്കി. നവ മാധ്യമ പ്രചരണവും കൊഴുക്കുന്നു.

മണ്ഡലത്തിലാകമാനം ഒന്നാം ഘട്ട ഓട്ടപ്രദക്ഷിണം നടത്തി പരിചയങ്ങള്‍ പുതുക്കി വോട്ടഭ്യര്‍ത്ഥന നടത്തി കഴിഞ്ഞു. ചിലയിടങ്ങളില്‍ രണ്ടാം ഘട്ട പര്യടനവും നടത്തി കഴിഞ്ഞു. സ്വീകരണ പരിപാടിയിലേക്ക് കടക്കുവാനുള്ള തയ്യാറെടുപ്പിലാണ് കൊടികുന്നില്‍.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.എ. അരുണ്‍കുമാര്‍ യുവത്വത്തിന്റെ പ്രസരിപ്പോടെ രണ്ടു ഘട്ട പ്രചാരണം പൂര്‍ത്തീകരിച്ച് കഴിഞ്ഞു.

തുടര്‍ന്ന് ഒന്നാം ഘട്ട സ്വീകരണ പരിപാടിയിലേക്കും കടന്ന് പ്രചാരണ രംഗത്ത് മുന്നോട്ട് കുതിക്കുകയാണ്.

നവാഗതനായ അരുണിനെ വളരെ മുന്‍കൂട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനാല്‍ മണ്ഡലത്തിലാകമാനം നിറഞ്ഞ്‌നിന്ന് പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞതിലൂടെ സുപരിചിതനായി കഴിഞ്ഞു. ബൂത്ത് കണ്‍വന്‍ഷനും പൂര്‍ത്തിയാക്കി കുടുംബയോഗങ്ങളിലേക്ക് എല്‍ഡിഎഫ് കടന്നു. പ്രചരണാര്‍ഥം പാരഡി ഗാനങ്ങളും പുറത്തിറക്കി കഴിഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ഥി ബിഡിജെസിലെ ബൈജു കലാശാലയാണ്.

മാവേലിക്കര നിയമസഭാ മണ്ഡത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രവൃര്‍ത്തിപരിചയം പ്രചാരണ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കുവാന്‍ കഴിഞ്ഞു. മണ്ഡലത്തിലാകമാനം ഒന്നാം ഘട്ട പ്രചാരണങ്ങള്‍ നടത്തി കഴിഞ്ഞു.