അദ്ഭുത തിരുസ്വരൂപം പുറത്തെടുക്കുന്നു: തങ്കി പള്ളിയില്‍ ഒരുക്കം പൂര്‍ത്തിയായി
Tuesday, March 26, 2024 11:45 PM IST
ചേർത്തല: പ്രസിദ്ധ തീർഥാടന കേന്ദ്രമായ തങ്കി സെന്‍റ് മേരീസ് ഫൊറോനാ പള്ളിയില്‍ കർത്താവിന്‍റെ അദ്ഭുത തിരുസ്വരൂപം ഏഴുവർഷത്തിനുശേഷം പൊതുവണക്കത്തിനും നഗരികാണിക്കലിനുമായി പ്രത്യേക പേടകത്തിൽനിന്ന് പുറത്തെടുക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

1936 മുതൽ മുടങ്ങാതെ നഗരികാണിക്കലിനെടുത്തിരുന്ന രൂപം വിശ്വാസികളുടെ തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധം വർധിച്ചതിനാലും തിരുസ്വരൂപത്തിന്‍റെ സുരക്ഷ കണക്കാക്കിയും സഭാധികാരികളുടെ നിർദേ ശമനുസരിച്ച് ഏഴുവർഷമായി പ്രത്യേക ഗ്ലാസ് പേടകത്തിൽ ദർശന സൗകര്യമൊരുക്കി സൂക്ഷിക്കുകയായിരുന്നു. എന്നാൽ, വിശ്വാസികളുടെ നിരന്തര ആവശ്യം മാനിച്ചും സഭാ അധികാരികളുടെ അനുവാദത്തോടെയുമാണ് ഈ വർഷം പുറത്തെടുക്കുന്നത്.

സഹവികാരി ഫാ. റിൻസൺ കാളിയത്തിന്‍റെ നേതൃത്വത്തിൽ വ്രതശുദ്ധിയോടെ രണ്ടു വർഷത്തെ പരിശീലനത്തിൽ പങ്കെടുത്തവരെയാണ് രൂപവാഹക സമൂഹത്തിൽ ചേർത്തിട്ടുള്ളത്. യൂണിഫോമണിഞ്ഞ നൂറും നൂറ്റിയമ്പതും വീതമുള്ള വോളന്‍റിയേഴ്സും അവർക്ക് പിന്നിലായി പോലീസ് ഉദ്യോഗസ്ഥരും അണിനിരന്നാണ് നഗരികാണിക്കൽ ചടങ്ങ് നടത്തുന്നത്. വികാരി ഫാ. ജോർജ് എടേഴത്ത്, ഫാ.ലോബോ ലോറൻസ്, ഫാ. സിബി കിടങ്ങേത്ത്, ജനറൽ കൺവീനർ സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ, രൂപ സന്നിധാനം കൺവീനർ വിനോദ് വലിയപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ നടത്തുന്നത്.