വിതരണക്കുഴൽ പൊട്ടിയിട്ട് രണ്ടാഴ്ച: പാഴാകുന്നു, കണക്കില്ലാതെ കുടിവെള്ളം
Sunday, March 24, 2024 11:34 PM IST
ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരത്തിൽ കിഴക്കേനടയിൽ കുടിവെള്ള വിതരണക്കുഴൽ പൊട്ടിയിട്ട് രണ്ടാഴ്ചയായിട്ടും തകരാർ പരിഹരിക്കാതെ ജല അഥോറിറ്റി. ഇതിനെത്തുടർന്ന് റോഡിലൂടെ ഒഴുകുന്നത് ലിറ്റർ കണക്കിനു കുടിവെള്ളം.

കൊടുംവേനലിൽ ആവശ്യത്തിനു വെള്ളമില്ലാതെ ആളുകൾ പ്രയാസപ്പെടുമ്പോഴാണ് ഇത്തരമൊരവസ്ഥ. കിഴക്കേനടയിൽ കോടിയാട്ടുകര പോകുന്ന റോഡിലാണ് പൈപ്പ് ലൈൻ പൊട്ടിയത്. ജല അഥോറിറ്റി അധികൃതർ നോക്കിയിട്ടു പോയതല്ലാതെ തകരാർ പരിഹരിക്കാൻ നടപടിയുണ്ടായില്ലെന്നു പ്രദേശവാസികൾ പറഞ്ഞു. ചെങ്ങന്നൂർ നഗരത്തിൽ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് കിഴക്കേനട.

മിക്ക വീടുകളിലും പൈപ്പ് കണക്‌ഷൻ എത്തുന്നുണ്ടെങ്കിലും വെള്ളം ലഭിക്കാറില്ല. കോടിയാട്ടുകര റോഡിലെ പണിയെത്തുടർന്ന് പൈപ്പ് ലൈനിൽ തകരാർ സംഭവിച്ചിരുന്നു.

ഇതു പിന്നീട് പരിഹരിച്ചെങ്കിലും വീണ്ടും പൊട്ടിയിരിക്കുകയാണ്. കരാറുകാർ പ്രവൃത്തികളെടുക്കാത്തത് ജല അഥോറിറ്റിയുടെ പൈപ്പ് അറ്റകുറ്റപ്പണികളെ ബാധിച്ചിട്ടുണ്ട്. പൈപ്പ് ലൈൻ പൊട്ടിയ ഭാഗത്തെ വീടുകളിലെ കിണറുകളിലും വെള്ളമില്ല.

ജല അഥോറിറ്റിയുടെ കുടിവെള്ളം കിട്ടാതെവന്നതോടെ വാർഡ് കൗൺസലറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ ഉപരോധിച്ചിരുന്നു. തുടർന്ന് പ്രശ്നത്തിനു താത്കാലികമായി പരിഹാരമുണ്ടാക്കി. ജലസംഭരണിയിരിക്കുന്ന കുന്നത്തുമലയ്ക്കു സമീപമുള്ള വീടുകളിൽപ്പോലും വെള്ളമെത്തുന്നില്ലായിരുന്നു.

പ്രശ്നം പരിഹരിക്കാൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ പൈപ്പുകളിടുന്ന ജോലികൾ നടക്കുകയാണ്. കൊടുംവേനലിൽ ചെങ്ങന്നൂർ നഗരത്തിന്‍റെ ഒട്ടുമിക്ക മേഖലകളും കുടിവെള്ളക്ഷാമ ത്തിന്‍റെ പിടിയിലാണ്.

പാണ്ഡവൻപാറയിലുള്ളവർ വിലകൊടുത്താണ് വെള്ളം വാങ്ങുന്നത്. നൂറ്റവൻപാറ കുടിവെള്ളപ ദ്ധതിയുടെ കിണർ വൃത്തിയാക്കിയെങ്കിലും വെള്ളത്തിനു തെളിമയില്ല. ചെളി പൂർണമായും മാറ്റാൻ കഴിഞ്ഞിട്ടില്ല. അതേസമയം, നഗരസഭ കുടിവെള്ളം ഒന്നിടവിട്ടു കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നുണ്ടെങ്കിലും വെള്ളം ഒന്നിനും തികയുന്നില്ലെന്നാണ് നഗരവാസികൾ പറയുന്നത്.