വികലാംഗ-വാർധക്യകാല പെൻഷനുകളിൽ കൈയിട്ടുവാരി ബാങ്ക് അധികൃതർ
Sunday, March 24, 2024 11:34 PM IST
അമ്പലപ്പുഴ: വികലാംഗ പെൻഷനിലും വാർധക്യകാല പെൻഷനിലും കൈയിട്ടുവാരി ബാങ്ക് അധികൃതർ. അമ്പലപ്പുഴ കോമന തെക്കുംമുറി വീട്ടിൽ സരസപ്പൻ കലാലയത്തിന്‍റെ വാർധക്യകാല പെൻഷനിൽ നിന്നും വികലാംഗയായ സഹോദരി ഗിരിജയുടെ പെൻഷനിൽ നിന്നു ആണ് വണ്ടാനം സൗത്ത് ഇന്ത്യൻ ബാങ്ക് പണം ഈടാക്കിയത്. 6 മാസത്തിന് ശേഷം ഒരു മാസത്തെ പെൻഷൻ തുകയായ 1600 രൂപ ബാങ്കിൽ വന്നെന്ന അറിയിപ്പിനെ തുടർന്നാണ് ഇവർ ബാങ്ക് ശാഖയിൽ ചെന്നത്.

വികലാംഗ പെൻഷനിൽ നിന്നു 1100 രൂപയും വാർധക്യകാല പെൻഷനിൽ നിന്നു 850 രൂപയും ബാങ്ക് പിടിച്ച ശേഷം ബാക്കി തുകയാണ് ഇവർക്ക് നൽകിയത്. 6 മാസത്തെ കാലയളവിൽ പണം എടുക്കുകയും ഇടാതിരിക്കുകയും ചെയ്തതിനാൽ സർവീസ് ചാർജ് ആയാണ് തുക പിടിച്ചതെന്നാണ് ബാങ്ക് അധികൃതർ നൽകിയ വിശദീകരണം. തുശ്ചമായ പെൻഷനിൽ നിന്നു ഇത്രയും തുക ബാങ്ക് പിടിച്ചതോടെ മരുന്നിനും മറ്റ് ആവശ്യങ്ങൾക്കും എന്തു ചെയ്യുമെന്ന വിഷമത്തിലാണ് ഈ സഹോദരങ്ങൾ. മുൻ കാലങ്ങളിൽ തപാൽ വകുപ്പ് മുഖേന പെൻഷൻ തുക ലഭിച്ചിരുന്നപ്പോൾ ഇത്തരത്തിൽ സർവീസ് ചാർജ് എന്ന പേരിൽ പണം നഷ്ടപ്പെട്ടിരുന്നില്ല എന്ന് സരസപ്പൻ പറഞ്ഞു.