ഓശാന തിരുനാളിൽ പങ്കെടുക്കാൻ തങ്കിപ്പള്ളിയിൽ വിശ്വാസികളുടെ വൻതിരക്ക്
Sunday, March 24, 2024 11:34 PM IST
ചേർത്തല: യേശുക്രിസ്തുവിന്‍റെ ജറുസലേം ദേവാലയത്തിലേക്കുള്ള രാജകീയ പ്രവേശനത്തിന്‍റെ സ്മരണ പുതുക്കി ഓശാന തിരുനാൾ ആചരിച്ചു. വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചു ഇന്നലെ തീർഥാടന കേന്ദ്രമായ തങ്കിപ്പള്ളിയിൽ നടന്ന കുരുത്തോല പ്രദക്ഷിണത്തിൽ പങ്കെടുക്കാൻ നാടിന്‍റെ നാനാഭാഗത്ത് നിന്നു പതിനായിരക്കണക്കിന് വിശ്വാസികൾ എത്തി.

ശനിയാഴ്ച രാത്രി മുതൽ വിദൂരദേശങ്ങളിൽ നിന്നെത്തിയ വിശ്വാസികൾ പുലർച്ചെ നടന്ന ദിവ്യബലിയിലും പങ്കെടുത്തു. ദിവ്യബലിക്കും പ്രദക്ഷിണത്തിനും വികാരി ഫാ.ജോർജ് എടേഴത്ത് മുഖ്യകാർമികത്വം വഹിച്ചു. അസോസിയേറ്റ് വികാരി ഫാ. ബെന്നി തോപ്പിപറമ്പിൽ, സഹവികാരിമാരായ ഫാ. സിബി കിടങ്ങേത്ത്, ഫാ. റിൻസൺ കാളിയത്ത്, ഫാ. ലോബോ ലോറൻസ് ചക്രശേരി, മിഷൻ വൈദികരായ ഫാ. പ്രസാദ് തെരുവത്ത്, ഫാ. നെൽസൺ ജോബ്‌, ഫാ. ബാബുപോൾ, ഫാ. സിബി ജോൺ ചന്ദ്രോത്ത് എന്നിവർ സഹകാർമികരായി.

1936ൽ ഇവിടെ പ്രതിഷ്ഠിച്ച കർത്താവിന്‍റെ അദ്ഭുത പീഢാനുഭവ തിരുസ്വരൂപം ദർശിച്ച് നേർച്ചകാഴ്ചകൾ അർപ്പിക്കുന്നതിനാണ് വിശ്വാസികൾ ഇവിടെ എത്തുന്നത്. ഈ ദിവസങ്ങളിൽ തിരുസ്വരൂപം ഗ്ലാസ് പേടകത്തിൽ ദർശിച്ച് പ്രാർഥിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
പ്രധാന നേർച്ചയായ പിടിയരി സമർപ്പണം, മലർ സമർപ്പണം എന്നിവയ്ക്ക് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നേർച്ചക്കഞ്ഞി തയാറാക്കുന്നതിനായി 150 ക്വിന്‍റൽ അരി എത്തിച്ചിട്ടുണ്ട്. വിവിധ കമ്മിറ്റികളിലായി രണ്ടായിരത്തിലധികം വോളന്‍റിയേഴ്സ് പ്രവർത്തനം നടത്തി വരുന്നു.

ചേർത്തല തഹസിൽദാർ കെ.എം. നാസറിന്‍റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നിരീക്ഷിക്കുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിശ്വാസികൾക്ക് വേണ്ടി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. താത്്കാലിക പ്രഥമ ശുശ്രൂഷ കേന്ദ്രവും പ്രവർത്തനമാരംഭിച്ചിച്ചിട്ടുണ്ട്. ഇന്നും നാളെയും വൈകുന്നേരം ആറുമുതൽ ഒമ്പതുവരെ മിഷൻധ്യാനം നടക്കും.