കുടിവെള്ളത്തിനായി പരക്കംപാച്ചിൽ
Sunday, March 24, 2024 2:20 AM IST
കറ്റാനം: കൊടും വേനലിൽ കുടിവെള്ളം കിട്ടാക്കനിയായിട്ടും നാടിന്‍റെ പ്രതീക്ഷയായിരുന്ന കുറത്തികാട് കുടിവെള്ള പദ്ധതിക്കായി നാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു. മൂന്നുപതിറ്റാണ്ടായി കാത്തിരിക്കുന്ന ഈ പദ്ധതി വേനൽക്കാലത്തിനു മുമ്പ് യാഥാർഥ്യമാകുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ.ഭരണിക്കാവ്, തെക്കേക്കര, വള്ളികുന്നം, കൃഷ്ണപുരം പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള കുറത്തികാട് കുടിവെള്ള പദ്ധതി ജൽജീവൻമിഷൻ വഴി 46 കോടി രൂപ ചെലവഴിച്ചാണ് നടപ്പാക്കുന്നത്.

തെക്കേക്കര പഞ്ചായത്തിലെ കുറത്തികാടും വള്ളികുന്നം പഞ്ചായത്തിലെ പടയണിവട്ടത്തും ഭരണിക്കാവ്, കൃഷ്ണപുരം പഞ്ചായത്തുകൾക്കായി കുന്നിൽമുക്കിലും സ്ഥാപിച്ചിരിക്കുന്ന ജലസംഭരണികളിലേക്ക് റെയിൽവേട്രാക്ക് കടന്ന് പൈപ്പിട്ടാണ് വെള്ളമെത്തിക്കേണ്ടത്. ഇതിനായി റെയിൽവേലൈനിനു കുറുകെ 30 മീറ്റർ നീളത്തിൽ സ്റ്റീൽ മേൽപ്പാലം നിർമിക്കുന്നതിന് റെയിൽവേയുടെ അനുമതി ലഭിച്ചിരുന്നു.

റെയിൽവേലൈനിൽനിന്ന് എട്ടുമീറ്റർ ഉയരത്തിൽ സ്റ്റീൽ മേൽപ്പാലം സ്ഥാപിക്കുന്നതരത്തിലുള്ള രൂപരേഖയ്ക്കാണ് അനുമതി ലഭിച്ചത്. പത്തുമീറ്റർ വീതം നീളമുള്ള മൂന്നു ഭാഗങ്ങൾ തയാറാക്കിക്കൊണ്ടുവന്ന് ക്രെയിനിന്‍റെ സഹായത്തോടെ കൂട്ടിയോജിപ്പിക്കുകയാണു ലക്ഷ്യം. സ്റ്റീൽ മേൽ പാലത്തിന്‍റെ നിർമാണജോലികൾ സ്വകാര്യകമ്പനിയുടെ എറണാകുളത്തെ പ്ലാന്‍റിൽ പൂർത്തീകരിച്ച് മാവേലിക്കരയിലെത്തിച്ചിട്ട് ഒൻപതുമാസമായി.എന്നാൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ കഴിഞ്ഞില്ല.

റെയിൽവേലൈനിനു കുറുകെ സ്റ്റീൽ പൈപ്പ് ഘടിപ്പിക്കുന്നതിനും അടിത്തറ നിർമാണത്തിനുമായി ട്രാക്കിനു സമീപത്തുകൂടിയുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കുകയും നിശ്ചിതസമയം ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം നിറുത്തിവയ്ക്കുകയും ചെയ്യേണ്ടിവരും. ഇതിനുള്ള അന്തിമാനുമതി വൈകുന്നതാണ് കുടിവെള്ളപദ്ധതിയുടെ പൂർത്തീകരണത്തിനു തടസമാകുന്നത്.

മേൽപാലത്തിന്‍റെ നിർമാണത്തിനും റെയിൽവേയ്ക്ക്‌ അടക്കേണ്ട തുകയും ചേർത്ത് ഒരുകോടി രൂപയാണ് പദ്ധതിയുടെ ചെലവു പ്രതീക്ഷിക്കുന്നത്. റെയിൽവേ ലൈനിന് ഇ രുവശവും ഇതിനകം തൂണുകൾ സ്ഥാപിച്ചിട്ടുണ്ട്.മേൽപാല നിർമാണം 43.79 ലക്ഷം രൂപയ്ക്കാണ് ജല അഥോറിറ്റി ടെൻഡർചെയ്തത്. അനുമതി ലഭിച്ചശേഷം 2022 ൽ ജല അഥോറിറ്റി അധികൃതർ റെയിൽവേ ഡിവിഷണൽ എൻജിനിയറുടെ ഓഫീസിൽ 25.38 ലക്ഷം രൂപ അടച്ചിരുന്നു.

മേൽപാലം നിർമിക്കുന്നതിനായി നാലുമണിക്കൂർ സമയം ട്രാക്കിലെ വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ട്രെയിൻ ഗതാഗതംനിർത്തിവയ്ക്കുകയും ചെയ്യണം. ഇതിന് റെയിൽവേയുടെ അനുമതി ലഭിക്കുന്നതിനായി ജല അഥോറിറ്റി അധികൃതർ ദക്ഷിണ റെയിൽവേയ്ക്ക്‌ ഇതിനകം നിരവധിത്തവണ കത്തുനൽകി. അനുമതി ലഭിച്ചുകഴിഞ്ഞാൽ റെയിൽവേയ്ക്കുള്ള നഷ്ടപരിഹാരത്തുകയടക്കണം. ഇതോടെ സ്റ്റീൽ മേൽപ്പാലം നിർമാണത്തിനുള്ള തടസം പൂർണമായി മാറും.

പദ്ധതി പൂർത്തിയാകുന്നതോടെ തെക്കേക്കര പഞ്ചായത്തിൽ 7500 കണക്‌ഷനുകൾ കൂടി നൽകാനാകുമെന്നാണ് പ്രതീക്ഷ. മറ്റ് പഞ്ചായത്തുകളിലും ഗാർഹിക കണക്‌ഷനുകളുടെ എണ്ണം കൂട്ടാൻ കഴിയും.

കുടിക്കാൻ തുള്ളി വെള്ളമില്ല; കളയാനുണ്ട്

അമ്പലപ്പുഴ: കടുത്ത വേനൽ കുടിക്കാൻ തുള്ളി വെള്ളമില്ല.എന്നാൽ പാഴാക്കി കളയാൻ വെള്ളമുണ്ട്. ദേശീയ പാതയ്ക്കരികിൽ അമ്പലപ്പുഴ ജംഗ്ഷന് തെക്കുഭാഗത്ത് പൈപ്പുലൈൻ പൊട്ടി കുടിവെള്ളം ആകാശംമുട്ടെ ഉയർന്നത് കടുത്ത വേനലിൽ അപൂർവ കാഴ്ചയായി.

ദേശീയപാത വികസനത്തിന്‍റെ ഭാഗമായി കഴിഞ്ഞദിവസം ഇവിടെ ജെസിബി ഉപയോഗിച്ച് നിർമാണ പ്രവർത്തനം നടന്നിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെ പൈപ്പുലൈൻ പൊട്ടി കുടിവെള്ളം ഫൗണ്ടന് സമാനമായ രീതിയിൽ ആകാശത്തേക്ക് ഉയരുകയായിരുന്നു. പ്രദേശമാകെ പ്രളയ സമാനമായി മാറി. 15 മിനിറ്റോളം ഈ രീതിയിൽ വെള്ളം പാഴായി. പിന്നീട് പമ്പിംഗ് നിർത്തിവച്ചതോടെയാണ് ചോർച്ച നിന്നത്. കടുത്ത വേനലിൽ കുടിവെളളം ജനം പണം കൊടുത്ത് വാങ്ങുമ്പോഴും പലയിടങ്ങളിലും ഇതേ രീതിയിൽ വൻതോതിൽ കുടിവെള്ളം പാഴാകുന്നു.