തോമസ് ഐസക് ആദിവാസി ഊരുകളിൽ പര്യടനം നടത്തി
Friday, March 29, 2024 2:56 AM IST
പത്തനംതിട്ട: ജില്ലയിലെ മലന്പണ്ടാരം വിഭാഗവും എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിനോടു പരാതികളുടെ കെട്ടഴിച്ചു. ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്നതായിരുന്നു ഇതിൽ പ്രധാനം.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി ളാഹ, മഞ്ഞത്തോട് ഊരുകളിലാണ് തോമസ് ഐസക് ഇന്നലെ സന്ദര്‍ശനം നടത്തിയത്. ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതു മൂലം ഉന്നത പഠനത്തിനുള്ള പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നുവെന്നും പരാതി ഉയര്‍ന്നു. ആദിവാസി സമൂഹത്തില്‍ പെട്ടവരാണോയെന്ന പരിശോധന കിര്‍ത്താഡ്‌സ് നടത്തിയിരുന്നു.

പഠനം കഴിഞ്ഞിട്ട് മൂന്നു വര്‍ഷമായെങ്കിലും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ഈ ഊരുകളില്‍ താമസിക്കുന്നവരില്‍ മലന്പണ്ടാര വിഭാഗത്തില്‍ പെടാത്തവരുമുണ്ടെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് ഇവരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടതെന്നും ഊരുനിവാസികള്‍ ചൂണ്ടിക്കാട്ടി.

ഊരുകളില്‍ താമസിക്കുന്നവര്‍ ആദിവാസി സമൂഹത്തില്‍ ഉള്‍പ്പെട്ടവരാണോയെന്ന് പരിശോധിക്കാനുള്ള ഒരു രേഖ ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍റെ തൊഴിലാളി രജിസ്റ്ററാണെന്ന് തോമസ് ഐസക് പറഞ്ഞു. കിര്‍ത്താഡ്‌സിന്‍റെ പഠന റിപ്പോര്‍ട്ടും ലഭ്യമാക്കണം. ഓരോ കുടുംബത്തിന്‍റെയും പ്രശ്‌നങ്ങള്‍ പഠിച്ച് സൂക്ഷമതല പദ്ധതികള്‍ ഉണ്ടാക്കണം.

ഇതിനുള്ള പിന്തുണ തോമസ് ഐസക് വാഗ്ദാനം ചെയ്തു. കുടിവെള്ള പ്രശ്‌നമാണ് ഊരുനിവാസികള്‍ ഉന്നയിച്ച മറ്റൊരു പ്രശ്‌നം. അവര്‍ ആവശ്യപ്പെട്ടത് പ്രകാരം കുടിവെള്ള സ്രോതസ് തോമസ് ഐസക് സന്ദര്‍ശിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ഗോപി, എം.എസ്. രാജേന്ദ്രന്‍, റോബിന്‍, പി.എസ്. ഉത്തമന്‍, അജിത്ത് കുമാര്‍ എന്നിവര്‍ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. പെസഹ ആചരണത്തോടനുബന്ധിച്ച് ദേവാലയങ്ങളിൽ നടന്ന ശുശ്രൂഷകളിലും തോമസ് ഐസക് പങ്കെടുത്തു.