വോട്ടറെത്തും മുന്പേ വോട്ട് പോയി
Saturday, April 27, 2024 3:21 AM IST
പത്തനംതിട്ട: യഥാർഥ വോട്ടറെത്തുംമുന്പേ വോട്ട് ചെയ്തതായ പരാതികളും വ്യാപകമായി. അടൂർ തെങ്ങമം ബൂത്തിൽ വോട്ടറായ എസ്. ബിന്ദുവിന്‍റെ വോട്ട് മറ്റാരോ നേരത്തേതന്നെ ചെയ്തതായി പരാതി ഉണ്ടായി. ബിന്ദു വോട്ട് ചെയ്യാനെത്തിയപ്പോഴേക്കും വോട്ട് നഷ്ടമായിരുന്നു.
തിരുവല്ല കുന്നന്താനംപാലയ്ക്കത്തകിടി യുപിഎസ് ബൂത്തിലും കള്ളവോട്ട് ചെയ്തതായി പരാതി. അഞ്ജു പി. പീലിപ്പോസിന്‍റെ വോട്ടാണ് മറ്റാരോ ചെയ്തത് .

അടൂർ മണക്കാല ബൂത്ത് 166 ൽ ലാലി യോഹന്നാന്‍റെ വോട്ടും മറ്റാരോ ചെയ്തു. കുന്പഴ മൈലാടുംപാറ ബൂത്തിലും സമാനമായ പരാതി ഉണ്ടായി. ഇത്തരത്തിൽ എട്ടിടങ്ങളിൽ കള്ളവോട്ട് പരാതികളുണ്ടായിട്ടുണ്ട്.

പന്തളം ചേരിക്കൽ ഗവ. എസ്‌വി എൽപിസ്കൂളിലെ ബൂത്ത് നമ്പർ നാലിലെ ശങ്കരി എന്ന വോട്ടർക്ക് വേണ്ടി ഇവരുടെ മകൻ വോട്ട് ചെയ്തപ്പോൾ രണ്ടുവോട്ട് വീണതായി തർക്കം ഉയർന്നു. തർക്കത്തെത്തുടർന്ന് വോട്ടിംഗ് മെഷീൻ പുനഃപരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു.