കളളവോട്ടിനു വ്യാപക ശ്രമമെന്ന് യുഡിഎഫ്
Wednesday, April 24, 2024 4:03 AM IST
പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ വ്യാപകമായ രീതിയില്‍ കള്ളവോട്ട് ചെയ്യുന്നതിന് ഇടതുസ്ഥാനാർഥിക്കുവേണ്ടി ഉദ്യോഗസ്ഥരുടെ സഹായത്തോടെ സിപിഎം നീക്കം നടത്തുന്നതായി യുഡിഎഫ് നേതാക്കന്‍മാര്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

വോട്ടര്‍പട്ടികയില്‍ പേരുള്ള സ്ഥലത്തില്ലാത്തവരും പ്രവാസികളുമായ വോട്ടര്‍മാര്‍, ആരോഗ്യപരമായ കാരണങ്ങളാല്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തവര്‍ എന്നിവരുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി സിപിഎം ക്രിമിനലുകളെ ബൂത്തിലെത്തിച്ച് വോട്ട് ചെയ്യാനുള്ള ഗൂഢാലോചന പത്തനംതിട്ടയിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ച് നടന്നതായി സിപിഎം കേന്ദ്രങ്ങളില്‍നിന്നുതന്നെ വിവരം ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകുന്നില്ല.

ജില്ലയിലെ ബിഎല്‍ഒമാര്‍ അന്തിമ വോട്ടേഴ്‌സ് ലിസ്റ്റില്‍ വ്യാപകമായ ക്രമക്കേടാണ് നടത്തിയിട്ടുള്ളത്. വീട്ടിലെ വോട്ടില്‍ പല സ്ഥലങ്ങളിലും കൃത്രിമം നടന്നിട്ടുണ്ട്. വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്നു ജീവിച്ചിരിക്കുന്ന പലരെയും വെട്ടി മാറ്റിയിട്ടുണ്ടെന്ന് നിരവധി പരാതികള്‍ ലഭിച്ചത് വരണാധികാരിക്ക് കൈമാറിയിട്ടുള്ളതായും ഇതു സംബന്ധിച്ച് നടപടികള്‍ ഉണ്ടാകുന്നില്ലെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

ഇരട്ട വോട്ടുകള്‍, സ്ഥലത്തില്ലാത്തവര്‍, മരിച്ചവര്‍ എന്നിവരുടെ വോട്ടേഴ്‌സ് ലിസ്റ്റിലെ പേരുവിവരം ശേഖരിച്ച് ബൂത്ത് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായ ബിഎൽഒമാര്‍ക്കും നല്‍കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. പ്രശ്‌നബാധിത ബുത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായി നേതാക്കള്‍ പറഞ്ഞു.

എതിര്‍ സ്ഥാനാര്‍ഥികളുടെ നിവധി തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ അക്കമിട്ട് ചൂണ്ടിക്കാട്ടിയിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉദ്യോഗസ്ഥരായ തെരഞ്ഞെടുപ്പ് നിരീക്ഷകരും ജില്ലാ വരണാധികാരിയും നടപടി സ്വീകരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

ഡിസിസി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, ഡിസിസി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, ജോണ്‍സണ്‍ വിളവിനാല്‍, ഏബ്രഹാം മാത്യുപനച്ചമൂട്ടില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.