വോട്ടിംഗ് യന്ത്രങ്ങൾ ചതിച്ചു, പോളിംഗ് മന്ദഗതിയിലായി; 40 യന്ത്രങ്ങൾ മാറ്റിസ്ഥാപിച്ചു
Saturday, April 27, 2024 3:21 AM IST
പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് തുടങ്ങിയപ്പോൾത്തന്നെ പലയിടത്തും വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി. ചില ബൂത്തുകളിൽ യന്ത്രം മെല്ലപ്പോക്കിലായതും വോട്ടർമാരെ വലച്ചു. ആദ്യ മണിക്കൂറിൽ വോട്ട് ചെയ്യാനെത്തിയവർ പലരും ഏറെ നേരം കാത്തുനിൽക്കേണ്ടിവന്നു.

യന്ത്രത്തകരാറു ശ്രദ്ധയിൽപ്പെട്ട സ്ഥലങ്ങളിൽ സാങ്കേതിക വിദഗ്ധർ പരിഹാരം കണ്ടുവെങ്കിലും ചിലയിടങ്ങളിൽ വിഷയം വീണ്ടും ആവർത്തിക്കുകയും ചെയ്തു. ഇത്തരം സ്ഥലങ്ങളിൽ യന്ത്രം മാറ്റിവയ്ക്കേണ്ടിയും വന്നു.

ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലായി നടന്നു വരുന്ന വോട്ടെടുപ്പിൽ അഞ്ചുവരെ 40 വോട്ടിംഗ് യന്ത്രങ്ങൾ മാറ്റി സ്ഥാപിച്ചു. 20 വിവി പാറ്റുകളും 10 വീതം കൺട്രോൾ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളുമാണ് മാറ്റി സ്ഥാപിച്ചത്.

തിരുവല്ലയിൽ ഏഴ് വിവി പാറ്റുകളും മൂന്നുവീതം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും ആറന്മുളയിൽ നാല് വിവി പാറ്റുകളും മൂന്നുവീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും കോന്നിയിൽ അഞ്ചു വിവിപാറ്റുകളും മൂന്നുവീതം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും റാന്നിയിൽ രണ്ട് വിവിപാറ്റും ഒന്നുവീതം കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റും അടൂരിൽ രണ്ട് വിവിപാറ്റുകളുമാണ് മാറ്റി സ്ഥാപിച്ചത്.

കോന്നി എച്ച്എസ്എസ് ബൂത്തിൽ പോളിംഗ് ആരംഭിക്കാൻ വൈകി

കോന്നി: മാതൃക പിങ്ക് ബൂത്തായി പ്രഖ്യാപിച്ചിരുന്ന കോന്നി ഗവൺമെന്‍റ് എച്ച്എസ്എസിലെ 71 ാം നന്പർ പോളിംഗ് ബൂത്തിൽ വോട്ടെടുപ്പ് ആരംഭിച്ചത് ഒരു മണിക്കൂർ പത്ത് മിനിറ്റ് വൈകി. രാവിലെ ഏഴിന് പോളിംഗ് ആരംഭിച്ചപ്പോൾത്തന്നെ യന്ത്രത്തകരാറുണ്ടായതാണ് കാരണം.

വോട്ടെടുപ്പിനായി തയാറാക്കിയ യന്ത്രത്തിൽ വിവിപാറ്റിലെ തകരാർ പ്രശ്നമായപ്പോൾ തുടർന്നുവന്നതിലും സമാന പ്രശ്നങ്ങൾ നേരിട്ടു. മൂന്നാമത്തെ മെഷീൻ എത്തിച്ചാണ് വോട്ടെടുപ്പ് തുടങ്ങിയത്.

സ്ത്രീ സൗഹൃദ ബൂത്തായി പ്രഖ്യാപിച്ച് അലങ്കാരങ്ങൾ ചാർത്തിയെങ്കിലും സൗകര്യങ്ങളുടെ പോരായ്മ വോട്ടർമാരെ വലച്ചു. വോട്ടെടുപ്പ് വൈകിയതോടെ മണിക്കൂറുകളോളം വോട്ടർമാർ ഇടുങ്ങിയ വരാന്തയിൽ കാത്തുനിൽക്കേണ്ടിവന്നു. രാവിലത്തെ വോട്ടെടുപ്പ് വൈകിയത് തുടർന്നുള്ള മണിക്കൂറുകളിലെ നടപടികളെയും ബാധിച്ചു.

തിരുവല്ലയിലും കോഴഞ്ചേരിയിലും മെഷീൻ തകരാർ

തിരുവല്ല: തിരുവല്ല ദേവസ്വം ബോര്‍ഡ് സ്‌കൂളില്‍ 122-ാം നമ്പര്‍ ബൂത്തില്‍ രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ച് ആറുപേര്‍ വോട്ടു ചെയ്തതിനു പിന്നാലെ യന്ത്രം തകരാറിലായി. തുടര്‍ന്ന് ഒരു മണിക്കൂറോളം വോട്ടിംഗ് നിര്‍ത്തിവച്ചു. സാങ്കേതിക വിദഗ്ധര്‍ എത്തി തകരാര്‍ പരിഹരിച്ചശേഷം വോട്ടെടുപ്പ് പുനഃരാരംഭിക്കുകയായിരുന്നു. പത്തനംതിട്ട മലയാലപ്പുഴയിലെ ഒരു ബൂത്തിലും യന്ത്രം തകരാറിലായി.

കോഴഞ്ചേരി: കോയിപ്രം പഞ്ചായത്തിലെ കുമ്പനാട് മേഖലയിൽ 40,41 ബൂത്തുകളിൽ യന്ത്രം തകരാറിലായതിനാൽ വോട്ടെടുപ്പ് വൈകി. കടപ്ര പാറേപള്ളിക്കൂടം ബൂത്തിൽ അര മണിക്കൂറും കൂർത്തമല സ്കൂളിൽ ഒന്നര മണിക്കൂറുമാണ് വൈകിയത്. കടപ്രയിൽ വേറെ യന്ത്രം എത്തിച്ചു. കൂർത്തമലയിൽ യന്ത്രം എത്തിച്ചെങ്കിലും അതും തകരാറിലായി. ഒടുവിൽ സാങ്കേതിക വിദഗ്ധർ എത്തേണ്ടിവന്നു. ഇതേത്തുടർന്ന് ചുമതലക്കാരനായ ഉദ്യോഗസ്ഥനെ മാറ്റി. ഉച്ചകഴിഞ്ഞ് മൂന്നുവരെ ബൂത്തിൽ 35 ശതമാനം പോളിംഗ് മാത്രമേ നടന്നുള്ളു.

കുമ്പനാട് ജിഎല്‍പിഎസിലെ 40 ാം നമ്പര്‍ ബൂത്തില്‍ യന്ത്രത്തകരാറിനേത്തുടര്‍ന്ന് വോട്ടെടുപ്പ് വൈകി. കോയിപ്രം ഗവണ്‍മെന്‍റ് എച്ച്എസ്എസിലെ 50 ാം നമ്പര്‍ ബൂത്തിലും മെഷീന്‍ തകരാറു കാരണം വോട്ടെടുപ്പ് രണ്ടരമണിക്കൂറോളം നിര്‍ത്തിവച്ചു. മെഷീന്‍റെ ബാറ്ററി മാറ്റിയാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. രാവിലെ വോട്ടു ചെയ്യാനെത്തിയവരില്‍ പലരും വോട്ടെടുപ്പ് വൈകുമെന്നറിഞ്ഞ് മടങ്ങിപ്പോകുന്നതും കാണാമായിരുന്നു.

കോഴഞ്ചേരി സെന്‍റ് തോമസ് എച്ച്എസ്എസിലെ 67 ാം നന്പർ ബൂത്തിൽ രാവിലെ 8.30നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടിംഗ് യന്ത്രത്തിലെ തകരാറാണ് കാരണമായത്. കോഴഞ്ചേരി ഈസ്റ്റ് 69 ാം നന്പർ ബൂത്തിലും തെക്കേമല പാറേ സ്കൂളിലെ 79 ാം നന്പർ ബഹൂത്തിലും യന്ത്രത്തകരാറു കാരണം വോട്ടെടുപ്പ് തുടങ്ങാൻ വൈകി.