വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയത് 11,643 പേർ
Wednesday, April 24, 2024 4:03 AM IST
പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ വോട്ട് ചെയ്യുന്നതിന് ജില്ലയില്‍ ഒരുക്കിയിട്ടുള്ള വീട്ടില്‍ വോട്ട് പ്രക്രിയയിലൂടെ ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 11,643 പേര്‍. 85 വയസിന് മുകളിലുള്ള 9,624 പേരും ഭിന്നശേഷിക്കാരായ 2,019 പേരും ഇതില്‍പ്പെടുന്നു. നാളെവരെ വീട്ടില്‍ വോട്ട് തുടരും.

ഇടിപിബിഎസ്: വോട്ട് രേഖപ്പെടുത്തിയത് 208 വോട്ടര്‍മാര്‍

പത്തനംതിട്ട: ഇലക്‌ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് മാനേജ്‌മെന്‍റ് സിസ്റ്റം മുഖേന മണ്ഡലത്തില്‍ കഴിഞ്ഞ 22 വരെ വോട്ട് രേഖപ്പെടുത്തിയത് 208 സര്‍വീസ് വോട്ടര്‍മാര്‍.

ഏഴ് നിയമസഭാ മണ്ഡലത്തിലെ അര്‍ഹരായ 4256 സര്‍വീസ് വോട്ടര്‍മാര്‍ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേകം സജ്ജമാക്കിയ പോര്‍ട്ടല്‍ വഴി ഇ-ബാലറ്റുകള്‍ അയച്ചത്.

സൈനിക-അര്‍ധസൈനിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് സര്‍വീസ് വോട്ട് ചെയ്യാന്‍ അവസരം.